Thursday, 8 December 2016


ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിയെ പറ്റി ലോകത്തോട് പ്രഘോഷിച്ച പതിനഞ്ചുകാരന്‍ കാര്‍ളോ അക്യൂറ്റിസിന്റെ നാമകരണനടപടികള്‍ പൂര്‍ത്തിയായി...



റോം: ദിവ്യകാരുണ്യത്തിനു നല്‍കേണ്ട അതീവപ്രാധാന്യത്തെ പറ്റി ലോകത്തിന് മുന്നില്‍ പ്രഘോഷിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിന്റെ രൂപത തലത്തിലുള്ള നാമകരണ നടപടികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ മാസം 24-ാം തീയതി കര്‍ദിനാള്‍ ആഞ്ചലോ സ്‌കോളയാണ്, കാര്‍ളോ അക്യൂറ്റിസിന്റെ നാമകരണനടപടികളുടെ രൂപതയിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാം അവസാനിച്ചതായി അറിയിച്ചത്. 2006-ല്‍ ലുക്കീമിയ ബാധിച്ച് ഇഹലോകവാസം വെടിഞ്ഞ കാര്‍ളോ അക്യൂറ്റിസ് എന്ന ഇറ്റാലിയന്‍ ബാലന്റെ ജീവിതത്തിന് ആരെയും അതിശയിപ്പിക്കുന്ന നിരവധി പ്രത്യേകതകള്‍ ഉണ്ടായിരുന്നു. 

അനുദിനം വിശുദ്ധ ബലിയില്‍ സംബന്ധിക്കുന്നതിനും പ്രാര്‍ത്ഥനകള്‍ക്കുമായി പ്രത്യേക ഉത്സാഹം കാണിച്ചിരുന്ന കാര്‍ളോ, ദിവ്യകാരുണ്യത്തിന്റെ അതീവഭക്തനായിരിന്നു. ചെറുപ്രായത്തില്‍ തന്നെ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യുന്നതില്‍ കാര്‍ളോയ്ക്ക് അസാമാന്യ കഴിവ് ദൈവം നല്‍കിയിരുന്നു. ഏഴാം വയസ്സില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കാര്‍ളോ ഒരിയ്ക്കലും ദിവ്യബലികള്‍ മുടക്കിയിരിന്നില്ല. 


കംപ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനിയറിംഗ് ബിരുദം നേടിയ വ്യക്തിയ്ക്ക് സമാനമായ അറിവുണ്ടായിരുന്ന കാര്‍ളോ, ആ അറിവിനെ ദൈവനാമ മഹത്വത്തിനായി ഉപയോഗിച്ചു. ലോകത്തെ എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളേയും ഒരുമിച്ച് ചേര്‍ക്കുന്ന തരത്തിലുള്ള ഒരു വിര്‍ച്വല്‍ ലൈബ്രറി, സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ നിര്‍മ്മിക്കുവാനുള്ള ധീരമായ തീരുമാനം കാര്‍ളോ അക്യൂറ്റീസ് ഏറ്റെടുത്തത് 11-ാം വയസിലാണ്. 


"നമ്മള്‍ എത്രതവണ ദിവ്യകാരുണ്യം സ്വീകരിക്കുന്നുവോ, അത്രയും അധികമായി നമ്മള്‍ ക്രിസ്തുവിന്റെ അസ്ഥിത്വത്തോട് ചേര്‍ക്കപ്പെടുകയാണ്. അത് ഭൂമിയില്‍ സ്വര്‍ഗം രുചിച്ചറിയുവാന്‍ സഹായിക്കും"- കാര്‍ളോ പറഞ്ഞ വാക്കുകളാണ് ഇവ. ഇതില്‍ നിന്നും തന്നെ ദിവ്യകാരുണ്യത്തോടുള്ള ബാലന്റെ അടങ്ങാത്ത സ്‌നേഹവും, ഭക്തിയും മാതാപിതാക്കളും സുഹൃത്തുക്കളും മനസിലാക്കിയിരുന്നു. കാര്‍ളോ അക്യൂറ്റീസിന്റെ പദ്ധതിക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുവാന്‍ മാതാപിതാക്കള്‍ തന്നെ മുന്‍കൈ എടുത്തു. 


നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളില്‍ സംഭവിച്ചതും സഭയുടെ അംഗീകാരം ലഭിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിവരങ്ങള്‍ കാര്‍ളോയുടെ വിര്‍ച്വല്‍ ലൈബ്രറിക്കായി അവര്‍ ശേഖരിച്ചു നല്‍കി. രണ്ടു വര്‍ഷം സമയമെടുത്താണ് നൂതനരീതിയില്‍ ഏവരെയും ആകര്‍ഷിക്കുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിര്‍ച്വല്‍ ലൈബ്രറി കാര്‍ളോ അക്യൂറ്റീസ് നിര്‍മ്മിച്ചത്. 


അഞ്ചു ഭൂഖണ്ഡങ്ങളില്‍ ഈ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം നടത്തപ്പെട്ടു. നിരവധി രാജ്യങ്ങളില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് ആഴത്തില്‍ മനസിലാക്കുവാന്‍ കാര്‍ളോയുടെ ഈ പദ്ധതി മൂലം ഇടയായി. അമേരിക്കയില്‍ തന്നെ 100-ല്‍ അധികം സര്‍വകലാശാലയിലാണ് ദിവ്യകാരുണ്യഭക്തിയും സാങ്കേതിക മികവും, ഒരുപോലെ പ്രകടിപ്പിക്കുന്ന വിര്‍ച്വല്‍ ലൈബ്രറി പ്രദര്‍ശിപ്പിക്കപ്പെട്ടത്. തന്റെ ജീവിതത്തിന്റെ ഏക ലക്ഷ്യം യേശുക്രിസ്തുവുമായി അടുത്ത് ജീവിക്കുക എന്നതാണെന്ന് കാര്‍ളോ അക്യൂറ്റീസ് പലപ്പോഴും പറഞ്ഞിരുന്നു. 


"എല്ലാ മനുഷ്യരും ജനിക്കുമ്പോള്‍ യഥാര്‍ത്ഥ മനുഷ്യരായി തന്നെയാണ് ജനിക്കുന്നത്. എന്നാല്‍ മരിക്കുമ്പോള്‍ അവര്‍ മറ്റു മനുഷ്യരുടെ പകര്‍പ്പുകളായി തീരുന്നു. എനിക്ക് മരിക്കുമ്പോഴും ജനിച്ച അതേ യഥാര്‍ഥ സ്വഭാവത്തോടെ ഇരിക്കണം. ഇതിന് യേശുക്രിസ്തുവിന്റെ സഹായം ആവശ്യമാണ്. ഈ വാക്കുകള്‍ കാര്‍ളോ പലപ്പോഴും പറഞ്ഞിരുന്നു. എന്റെ മകനും സാധാരണ ഒരു കുട്ടിയേ പോലെ തന്നെയായിരുന്നു. സന്തോഷിക്കുകയും, കളിക്കുകയും എല്ലാം ചെയ്യുന്ന ഒരു സാധാരണ കുട്ടി. പക്ഷേ അവന്‍ വിശുദ്ധിയോടെ ജീവിക്കണമെന്ന് താല്‍പര്യപ്പെട്ടിരുന്നു. ക്രിസ്തുവിന്റെ സാനിധ്യം എല്ലായ്‌പ്പോഴും വേണമെന്ന് കുരുതിയിരുന്നു". കാര്‍ളോ അക്യൂറ്റിസിന്റെ മാതാവ് പറയുന്നു. 


രൂപതയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ റോമിലേക്ക് അയച്ചു നല്‍കുകയാണ് നാമകരണനടപടികളുടെ അടുത്തഘട്ടം. നാമകരണനടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വത്തിക്കാന്‍ സമിതി ഇത് ആഴമായി പഠിക്കും. കാര്‍ളോ അക്യൂറ്റീസിന്റെ ജീവിതത്തിലെ പ്രവര്‍ത്തികള്‍ എല്ലാം തിരുസഭയുടെ നടപടിപ്രകാരവും ക്രിസ്തുവിന് യോജിച്ചവണ്ണവുമാണെന്ന് സമിതി അറിയിക്കുന്ന മുറയ്ക്ക് മാര്‍പാപ്പ, അക്യൂറ്റീസ് വണക്കത്തിന് യോഗ്യനാണെന്ന് പ്രഖ്യാപിക്കും.

യേശുക്രിസ്തുവിന്റെ കല്ലറ തുറന്നപ്പോള്‍ അനുഭവപ്പെട്ട അസ്വാഭാവിക വൈദ്യുതകാന്തിക തരംഗങ്ങളും തിരുകച്ചയും തമ്മില്‍ അടുത്ത ബന്ധമുള്ളതായി ഗവേഷണ ഫലങ്ങള്‍



ജറുസലേം: ക്രിസ്തുവിന്റെ തിരുശരീരം അടക്കം ചെയ്ത കല്ലറ തുറന്നപ്പോള്‍ അനുഭവപ്പെട്ട അസ്വാഭാവിക വൈദ്യുതകാന്തിക തരംഗങ്ങളും തിരുകച്ചയും തമ്മില്‍ അടുത്ത ബന്ധമുള്ളതാണെന്നു തെളിയിക്കുന്ന ഗവേഷണ ഫലങ്ങള്‍ പുറത്ത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചര്‍' ദേവാലയത്തിലെ ക്രിസ്തുവിന്റെ തിരുശരീരം അടക്കിയിരിക്കുന്ന കല്ലറയുടെ ഉപരിഘടന തുറന്നത്. കല്ലറയുടെ അറ്റകുറ്റപണികള്‍ക്കും, അതിലുപരിയായി ശാസ്ത്രീയ പഠനങ്ങള്‍ക്കും വേണ്ടിയാണ് കല്ലറയുടെ മുകളിലായി നിര്‍മ്മിച്ചിരുന്ന മാര്‍ബിള്‍ കൊണ്ടുള്ള നിര്‍മ്മിതി മാറ്റിയത്. 

ക്രിസ്തുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന ഭാഗത്ത് മാത്രമായി ഒരു പ്രത്യേകതരം ഇലക്ട്രോമാഗ്നറ്റിക് വികരണം അനുഭവപ്പെട്ടിരുന്നതായി റിപ്പോള്‍
ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്നു ലോകത്തിള്‍ ലഭ്യമായ ഒരു ശാസ്ത്രീയ ഉപകരണങ്ങള്‍ക്കും അളക്കുവാള്‍ സാധിക്കാത്ത വിധം ശക്തമാണ് ഈ വികിരണമെന്നു ശാസ്ത്രസംഘം കണ്ടെത്തിയിരുന്നു. ഈ വൈദ്യുതകാന്തിക വികരണവും, ക്രിസ്തുവിന്റെ ശരീരം കല്ലറയില്‍ പൊതിഞ്ഞു സൂക്ഷിച്ച തിരുകച്ചയില്‍ പതിഞ്ഞ ചിത്രവുമായി ബന്ധമുണ്ടെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇറ്റലിയിലെ ദേശീയ ഏജന്‍സിയായ 'എനര്‍ജി ആന്റ് സസ്റ്റെയ്‌നബിള്‍ ഡവലപ്പ്‌മെന്റ്' തിരുകച്ചയെ സംബന്ധിച്ച് അഞ്ച് വര്‍ഷം നീണ്ട ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിരുന്നു. ഈ പഠന റിപ്പോര്‍ട്ടിള്‍ പ്രതിപാദിച്ചിരിക്കുന്ന റേഡിയേഷന്‍ തരംഗങ്ങളും ഇപ്പോള്‍ ക്രിസ്തുവിന്റെ കല്ലറ തുറന്നപ്പോള്‍ അനുഭവപ്പെട്ട റേഡിയേഷന്‍ തരംഗങ്ങളും സമാനമാണ് എന്ന ശാസ്ത്രീയ കണ്ടുപിടുത്തം ഏവരെയും അത്ഭുതപ്പെടുത്തുന്നു. 

തിരുകച്ചയില്‍ പതിഞ്ഞിരിക്കുന്ന ചിത്രം തീവ്രമായ പ്രകാശത്തിന്റെ ഫലമായിട്ടാണ് ഉണ്ടായിരിക്കുന്നതെന്നു ശാസ്ത്രസംഘം അന്ന് കണ്ടെത്തിയിരുന്നു. 'വാക്വം അള്‍ട്രാ വൈലറ്റ്' (VUV) എന്ന പ്രത്യേക തരം റേഡിയേഷന്‍ മൂലമാണ്, തിരുകച്ചയില്‍ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പതിയുവാന്‍ കാരണമായതെന്നും ശാസ്ത്രസംഘം അഭിപ്രായപ്പെട്ടിരുന്നു. 


ഒരു ലിനന്‍ തുണിയില്‍ സാധാരണ ഉയരവും, ശരീരഭാരവുമുള്ള ഒരാളുടെ ചിത്രം രേഖപ്പെടുത്തുന്നതിനായി മുപ്പത്തിനാലായിരം ബില്യണ്‍ വാട്ട്‌സ് പ്രസരണമുള്ള VUV റേഡിയേഷന്‍ ആവശ്യമാണ്. എന്നാല്‍, മനുഷ്യര്‍ ശാസ്ത്ര സഹായത്തോടെ വികസിപ്പിച്ചെടുത്ത VUV റേഡിയഷന്റെ ശക്തി വളരെ കുറച്ചു ബില്യണ്‍ വാട്ട്‌സില്‍ മാത്രം ഒതുങ്ങുന്നു. 


തിരുകച്ചയില്‍ മുപ്പത്തിനാലായിരം വാട്ട്‌സ് പ്രസരണശേഷിയിലൂടെ മാത്രം രൂപപ്പെടുത്തുവാന്‍ സാധിക്കുന്ന ഒരു ചിത്രം വന്നതിനെ അതിമാനൂഷികം എന്നാണ് ശാസ്ത്രവും വിശേഷിപ്പിക്കുന്നത്. കല്ലറയിലെ റേഡിയേഷന്‍ തരംഗങ്ങളും, തിരുകച്ചയില്‍ ക്രിസ്തുവിന്റെ ചിത്രം പതിയുവാന്‍ കാരണമായ റേഡിയേഷനും അന്നും, ഇന്നും ജീവിക്കുന്ന ക്രിസ്തുവിന്റെ അസ്ഥിത്വത്തെയാണ് എടുത്ത് കാണിക്കുന്നത്. നേരത്തെ ക്രിസ്തുവിന്റെ കല്ലറ തുറന്നപ്പോള്‍ മുതല്‍ ശക്തമായ സുഗന്ധം പ്രദേശത്ത് പരക്കുകയാണന്നു റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇവിടെനിന്നും ലഭിക്കുന്ന ഗവേഷണ ഫലങ്ങള്‍
മാനുഷീകമായ പല കണക്കുകൂട്ടലുകളെയും അതിലംഘിക്കുന്നുവെന്ന സത്യവും ശാസ്ത്രസംഘം രേഖപ്പെടുത്തുന്നു. മനുഷ്യന്റെ ബുദ്ധിക്കും ശാസ്ത്രത്തിന്റെ പരിമിതികള്‍ക്കും അപ്പുറമുള്ള ദൈവത്തിന്റെ പ്രവള്‍ത്തനങ്ങളിലേക്കാണ് ഈ ഗവേഷണ ഫലങ്ങള്‍ വിരള്‍ ചൂണ്ടുന്നത്.

Wednesday, 7 December 2016



             അനുഗ്രഹം നേടാൻ 

             കത്തിച്ചുകളയേണ്ടതെന്ത്?


 മകളുടെ സ്‌കൂൾ ജീവിതത്തിലും പഠനത്തിലും ചെറിയ                    പ്രശ്‌നങ്ങൾ തലപൊക്കാൻ തുടങ്ങിയത് 2011-ലെ മധ്യവേനലവധിക്കുശേഷമായിരുന്നു. തൊടുന്നിടത്തെല്ലാം 
വിജയം നേടിയിരുന്ന കുട്ടിയാണ്, നല്ല മിടുക്കിയായിരുന്നു. എന്തുകൊണ്ടാണ് ഭാഗ്യക്കേടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് എന്ന ചിന്ത എന്റെ മനസ്സിലുയരാൻ തുടങ്ങി.
എന്റെ ജീവിതത്തിലും ഒന്നിനു പുറകെ ഒന്നായി തകർച്ചകൾ സംഭവിച്ചുകൊണ്ടിരുന്നു. ജോലിയിൽ ശിക്ഷാനടപടിയായുള്ള സ്ഥലംമാറ്റംവരെയായി. ആറു മാസത്തോളം ശമ്പളം ലഭിക്കാതിരുന്നു. ഇഷ്ടമില്ലാത്ത എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ദൈവത്തെ ചീത്ത വിളിക്കാനും ശപിക്കാനും തുടങ്ങിയിരിക്കുന്നു എന്ന കാര്യവും എന്റെ ശ്രദ്ധയിൽപ്പെട്ടു. എത്ര ശ്രമിച്ചിട്ടും അത് എനിക്ക് നിയന്ത്രിക്കാൻ പറ#626262ന്നു.
തകർച്ചകൾ തുടരെത്തുടരെ യായപ്പോൾ ഞാൻ ദൈവത്തോട് കാരണം ചോദിക്കാൻ തുടങ്ങി. എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചുതരാൻ പറഞ്ഞു. പക്ഷേ, എനിക്ക് ഒരുത്തരവും ലഭിച്ചില്ല. അതുവരെയും സാധാരണ കത്തോലിക്കരെപ്പോലെ തിരി കത്തിക്കുക, പെരുന്നാളിന് പോകുക തുടങ്ങിയ സ്വഭാവങ്ങൾ എനിക്കില്ലായിരുന്നു.
എന്നാൽ ജീവിതത്തിൽ ഇങ്ങനെയൊരു പ്രത്യേകസാഹചര്യത്തിൽ എല്ലാ ദിവസവും വല്ലാർപാടം പള്ളിയിൽ പോയി മാതാവിന്റെ മുൻപിൽ തിരി കത്തിക്കാൻ തുടങ്ങി. ഏകദേശം മൂന്നു മാസം ഇത് തുടർന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ടി.വിയിൽ വചനപ്രഘോഷണം ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ അതിൽ പ്രസംഗകൻ ഇങ്ങനെ പറഞ്ഞു; ദൈവാനുഗ്രഹം വരാൻ തടസമായി നമ്മുടെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള വസ്തുക്കൾ എടുത്തുമാറ്റണം. ഞാൻ മാതാവിനോട് പ്രാർത്ഥിച്ചു – എന്തെങ്കിലും ഉണ്ടെങ്കിൽ കാണിച്ചുതരണമേ എന്ന്.
അതോടനുബന്ധിച്ച് മനസിലൂടെ ഒരു ചിന്ത കടന്നുപോയി. യേശുക്രിസ്തുവിനെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്ന ‘ഡാവിഞ്ചി കോഡ്’ എന്ന പുസ്തകം ഒരു ബൈബിൾപോലെ ഞാൻ വീട്ടിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടല്ലോ എന്ന്. ഞാൻ അത് പറഞ്ഞതും എന്റെ മകൾ ആ പുസ്തകം തപ്പിയെടുത്ത് കത്തിച്ചുകളഞ്ഞു. 2011-ലെ മധ്യവേനലവധിയിലാണ് അവൾ അത് വായിക്കാൻ തുടങ്ങിയതെന്ന കാര്യവും ഞങ്ങൾ ഓർമ്മിച്ചു.
2013-ൽ ഒരു ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുമ്പോഴാണ് ഞാൻ ഈ പുസ്തകം വായിക്കാനാരംഭിക്കുന്നത്. അത് വായിക്കാൻ ഇഷ്ടം തോന്നിയതിനാൽ ശ്രദ്ധയോടെ വായിച്ചു. അതിനുശേഷമാണ് ഇഷ്ടമില്ലാത്തതു സംഭവിച്ചാലുടനെ എന്റെ നിയന്ത്രണത്തിനുമപ്പുറത്ത് ഞാൻ ദൈവത്തെ ശപിക്കാൻ തുടങ്ങിയതും.
പിന്നീട് ഞങ്ങളുടെ വീട്ടിൽ വെളിച്ചം കടന്നുവരാനാരംഭിച്ചു. എനിക്ക് ജോലിസ്ഥലത്ത് മെമ്മോ വരാതെയായി. ശമ്പളവും കിട്ടിത്തുടങ്ങി. മകളുടെ ജീവിതത്തിലും പഠനത്തിലും ദൈവാനുഗ്രഹം കടന്നുവരുന്നതായും അനുഭവപ്പെടുന്നു.
നിർമ്മല കുര്യൻ..

Tuesday, 6 December 2016

   എന്താണ് ദണ്ഡ വിമോചനം?



         
                മാമ്മോദീസായിലൂടെ ജന്മപാപത്തിന്റെ കറകളിൽ നിന്നും, പാപങ്ങളുടെ പരിണിത ഫലമുണ്ടാകുന്ന നിത്യ ശിക്ഷയിൽ നിന്നും നാം മോചിതരാകുന്നു. വിശുദ്ധ കുമ്പസാരവും പാപം വഴിയുണ്ടാകുന്ന നിത്യ ശിക്ഷയിൽ നിന്നു നമ്മെ വിമോചിപ്പിക്കുന്നു. ഇതു പാപം വഴിയായി ഉണ്ടാക്കുന്ന താൽകാലിക ശിക്ഷയിൽ നിന്നും നമ്മെ പൂർണ്ണമായി വിമോചിതരാക്കുന്നില്ല. അതിനു നമ്മൾ കുമ്പസാരത്തിൽ വൈദീകൻ നിർദ്ദേശിക്കുന്ന പ്രാശ്ചിത്ത പ്രവർത്തികളെക്കാൾ കൂടുതൽ പാപപരിഹാര പ്രാശ്ചിത്തം സ്വന്തം ജീവിതത്തിൽ അനുഷ്ഠിക്കണം. അതു നമ്മൾ ജീവിതകാലത്തു ചെയ്തില്ലങ്കിൽ മരണശേഷം (നമ്മൾ പ്രസാദവരാവസ്ഥയിൽ മരിക്കുകയാണെങ്കിൽ) ശുദ്ധീകരണസ്ഥലത്തു ചെയ്യാനുള്ള അവസരമുണ്ട് സഭ പഠിപ്പിക്കുന്നു.


പക്ഷേ സഭ ദൈവകൃപകളുടെ അനന്തമായ കലവറയാണ്. ക്രിസ്തുവിന്റെ മണവാട്ടിയ സഭ പരിശുദ്ധ കന്യകാമറിയത്തിന്റെയും മറ്റു സകല വിശുദ്ധരുടെയും യോഗ്യതയാൻ ഈ  ദൈവകൃപ  ഈ ലോകത്തിൽ വച്ചു തന്നെ തന്റെ മക്കൾക്കു സംലഭ്യമാക്കുന്നു അതിനുള്ള ഒരു ഉപാധിയാണ് ദണ്ഡ വിമോചനം.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നമ്പർ 1471 ൽ എന്താണ് ദണ്ഡ വിമോചനമെന്ന പഠിപ്പിക്കുന്നു: “അപരാധ വിമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയിൽ നിന്നു ദൈവതിരുമുൻപാകെയുള്ള  ഇളവു ചെയ്യലാണു ദണ്ഡവിമോചനം. നിർദിഷ്ടമായ ചില വ്യവസ്ഥകൾ പാലിച്ചുകൊണ്ടു തക്കമനോഭാവമുള്ള ക്രിസ്തീയ വിശ്വാസി അത് നേടിയെടുക്കുന്നു. വീണ്ടെടുപ്പിന്റെ ശുശ്രൂഷിക എന്ന നിലയിൽ ക്രിസ്തുവിന്റെയും വിശുദ്ധരുടെയും പരിഹാര കർമ്മങ്ങളുടെ നിക്ഷേപത്തെ അധികാരത്തോടെ വിതരണം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന സഭയുടെ പ്രവൃത്തിയിലൂടെയാണ് വിശ്വാസി ദണ്ഡവിമോചനം പ്രാപിക്കുന്നത്.”
പാപം മൂലമുള്ള കാലിക ശിക്ഷയെ ഭാഗികമായോ പൂർണമായോ ഇളവു ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡ വിമോചനം ഭാഗികമോ പൂർണ്ണമോ ആകാം എന്നും മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു.
പൂർണ്ണമായ ദണ്ഡവിമോചനം പാപത്തിന്റെ കാലിക ശിക്ഷയിൽ നിന്നു നമ്മെ പൂർണ്ണമായി വിമോചിപ്പിക്കുന്നു. അതായതു പൂർണ്ണ ദണ്ഡ വിമോചനം പ്രാപിച്ച ശേഷം, പാപങ്ങളൊന്നും ചെയ്യാതെ പൂർണ്ണമായ പ്രസാദവരാവസ്ഥയിലാണു നാം മരിക്കുന്നതെങ്കിൽ നാം നേരിട്ടു സ്വർഗ്ഗത്തിൽ പോകും എന്നു സാരം. ഭാഗീകമായ ദണ്ഡ വിമോചനം പാപത്തിന്റെ എല്ലാം ശിക്ഷകളിൽ നിന്നും നമ്മളെ വിമോചിതരാക്കുന്നില്ല.

ദണ്ഡ വിമോചനം പ്രാപിക്കുന്നതിനു വേണ്ടി ഒരു വ്യക്തി വിശുദ്ധ കുമ്പസാരം നടത്തുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധ മാർപാപ്പയുടെ നിയോഗാർത്ഥം ഒരു സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിമേ എന്നി പ്രാർത്ഥനകൾ ജപിക്കുകയും, കൂടാതെ പൂർണ ദണ്ഡ വിമോചനം ലഭിക്കാനായി ഒരു വ്യക്തി ലഘു പാപങ്ങളിൽ നിന്നു പോലും അകന്നു നിൽക്കുയും വേണം.
      പൂർണ്ണ ദണ്ഡ വിമോചനം 

നേടാനുള്ള ചില ഉപാധികൾ:
1. വിശുദ്ധ കുർബാനയ്ക്കു മുമ്പിൽ അരമണിക്കൂറെങ്കിലും ഉള്ള ആരാധന
2.
ജപമാല പ്രാർത്ഥന (വ്യക്തിപരവും സമൂഹപരവും)
3.
കുരിശിന്റെ വഴി
4.
കരുണയുടെ ജപമാല
5.
അര മണിക്കൂറെങ്കിലും ദൈർഘ്യമുള്ള ദൈവവചന വായന
6.
കാരുണ്യപ്രവർത്തികൾ
7.
ദു:ഖ വെള്ളിയാഴ്ചയുള്ള കുരിശു ചുംബനം
8.
ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ ദിനത്തിൽ ഈശോയുടെ തിരുഹൃദയത്തിനോടുള്ള പരസ്യമായ സമർപ്പണം
തുടങ്ങി നിരവധി ഭക്താനുഷ്ഠാനങ്ങൾ ദണ്ഡ വിമോചന പ്രാപ്തിക്കായി സഭയുടെ ആത്മീയ സമ്പത്തിലുണ്ട്. ഏതു വിശ്വാസിക്കും തനിക്കു വേണ്ടിത്തന്നെയോ മരിച്ചവർക്കു വേണ്ടിയോ ദണ്ഡ വിമോചനങ്ങൾ നേടാവുന്നതാണ്.
സഭയുടെ ദൃശ്യ തലവൻ എന്ന നിലയിൽ  മാർപാപ്പയ്ക്കു എതു തരത്തിലുള്ള ദണ്ഡ വിമോചനവും ഏതു വിശ്വാസിക്കും നൽകാൻ കഴിയും. പൂർണ്ണ ദണ്ഡ വിമോചനം നൽകാൻ മാർപാപ്പായക്കു മാത്രമേ അധികാരമുള്ളു. മെത്രാൻമാർക്കു 1215 വരെ ദണ്ഡ വിമോചനം നൽകാനുള്ള പൂർണ്ണ അധികാരമുണ്ടായിരുന്നു. ഇന്നസെന്റ് മൂന്നാമൻ മാർപാപ്പയാണ് ഈ പതിവിനു നിയന്ത്രണം ഏർപ്പെടുത്തിയത്. 1903 പത്താം പീയൂസ് മാർപാപ്പ കർദ്ദിനാളന്മാർക്കു തങ്ങളുടെ സ്ഥാനീക ദൈവാലയങ്ങളിലും രൂപതകളിലും 200 ദിവസവും, മെത്രാപ്പോലീത്താമാർക്കു 100 ദിവസവും, മെത്രാൻമാർക്കു 50 ദിവസവും ദണ്ഡ വിമോചനം നൽകാൻ  അധികാരം നൽകി. കരുണയുടെ ജൂബിലി വർഷത്തിലെ പൂർണ്ണ ദണ്ഡ വിമോചനത്തിനു ശേഷം, ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷപ്പെടലുകളുടെ നൂറാം വാർഷികത്തിൽ ഒരിക്കൽ കൂടി സഭയുടെ ആത്മീയ ഭണ്ഡാരത്തിൽ നിന്നും ദൈവകൃപ കരസ്ഥമാക്കാൻ പൂർണ്ണ ദണ്ഡ വിമോചനം ഫ്രാൻസീസ് പാപ്പ പ്രഖ്യാപിച്ചിരിക്കുന്നു. സത്യസഭയുടെ ഈ സമ്പത്ത് നമ്മുടെ ആത്മീയ ജീവിതത്തെ പരിരക്ഷിക്കട്ടെ.

Monday, 5 December 2016

സ്വർഗ്ഗം ഒരു നുണയോ?



മരണത്തിനുശേഷമുള്ള ജീവിതം പലർക്കും ഒരു സമസ്യയാണ്. ഭൗതികവാദികളുടെ ദൃഷ്ടിയിൽ അങ്ങനെയൊരു ജീവിതമില്ല. വിശ്വാസികളിൽത്തന്നെ പലരും ‘സംശയിക്കുന്ന തോമാ’മാരാണ്. നേരിട്ടുകണ്ടാലേ വിശ്വസിക്കൂ എന്നാണവരുടെ നിലപാട്. അങ്ങനെയുള്ളവരെ കാണുന്നതിന് എനിക്ക് അവസരമുണ്ടായി. ഒരു സായാഹ്ന പ്രാർത്ഥനാശുശ്രൂഷ നടക്കുകയാണ്. മരണാനന്തര ജീവിതത്തെക്കുറിച്ച് സംസാരിക്കാമെന്ന് വിചാരിച്ചു. അതിനുമുൻപ് ഒരു ടെസ്റ്റ് നടത്താൻ തോന്നി. മരണത്തിനുശേഷം ഒരു ജീവിതമുണ്ടെന്ന് വിശ്വസിക്കുന്നവർ കരങ്ങളുയർത്തുവാൻ പറഞ്ഞു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കാരണം അവരിൽ പകുതിപേർ മാത്രമേ കൈകളുയർത്തിയുള്ളൂ. എന്നുപറഞ്ഞാൽ സ്ഥിരം പ്രാർത്ഥനയ്ക്ക് വരുന്നവർക്കുപോലും ഈ പ്രധാന കാര്യത്തിൽ ഉറപ്പില്ല. ഇക്കാര്യത്തിൽ തീർച്ചയില്ലെങ്കിൽ ഇവർ എന്തിനുവേണ്ടിയാണ് പ്രാർത്ഥിക്കുന്നതെന്ന് ഒരു ഞെട്ടലോടെയാണ് ഞാനോർത്തത്. ഈ ലോകത്തിൽമാത്രം പ്രത്യാശവച്ച് പ്രാർത്ഥിക്കുന്ന ഒരു അവസ്ഥ. ഏതായാലും അതൊരു ചിന്താവിഷയമായി.
സ്വർഗം കാണും മുൻപ്….
അങ്ങനെയിരിക്കുമ്പോഴാണ് ഇക്കാര്യത്തിൽ അനുഭവം നേടിയ ഒരു ഡോക്ടറുടെ ലേഖനം വായിക്കാനിടയായത്. എബൻ അലക്‌സാണ്ടർ എന്ന ന്യൂറോ സർജനാണ് അദ്ദേഹം. ഈ വിഷയത്തിൽ അദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ‘പ്രൂഫ് ഓഫ് ഹെവൻ’ എന്നാണ് പുസ്തകത്തിന്റെ ശീർഷകം. അദ്ദേഹം ഒരു സാധാരണ ന്യൂറോ സർജനല്ല. അമേരിക്കയിലെ പ്രശസ്തമായ ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ അധ്യാപകനാണ്. യുക്തിഭദ്രമായി ചിന്തിക്കുന്നുവെന്ന് അഭിമാനിച്ചിരുന്ന ഒരു ബുദ്ധിജീവിയായിരുന്നു അദ്ദേഹം. ശാസ്ത്രം മാത്രമാണ് സത്യം അറിയുവാനുള്ള വഴിയെന്ന് അദ്ദേഹം എപ്പോഴും ചിന്തിച്ചിരുന്നു. അദ്ദേഹത്തിന്റെ രോഗികൾ മരണാനന്തര ജീവിതത്തെക്കുറിച്ചും സ്വർഗത്തെക്കുറിച്ചും അദ്ദേഹത്തോട് സംസാരിച്ചിരുന്നപ്പോൾ അദ്ദേഹം ഇങ്ങനെ ചിന്തിച്ചിരുന്നു: ”വിവരമില്ലാത്ത സാധുക്കൾ.” മരണത്തിനുശേഷം ഒരു ജീവിതമില്ലെന്ന് ആ ഡോക്ടർ ഉറച്ചു വിശ്വസിച്ചിരുന്നു. പക്ഷേ, അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരുനാഥൻ. ആ അനുഭവം ഉണ്ടായശേഷം അതിനെക്കുറിച്ച് അദ്ദേഹം എഴുതി: ”ഞാൻ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവനാണ്: എന്നാൽ ഞാൻ സ്വർഗം കണ്ടിട്ടുണ്ട്” എന്നാണ് ലേഖനത്തിന്റെ തലക്കെട്ട് (കാത്തലിക് ഹെരാൾഡ്, ഡിസംബർ 2014).
അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിച്ച സംഭവമുണ്ടാകുന്നത് നവംബർ 2008-ലാണ്. അതിശക്തമായ ഒരു തലവേദനയോടെയാണ് അത് തുടങ്ങിയത്. വിശ്രമിച്ചാൽ മാറുമെന്ന് വിചാരിച്ചു. പക്ഷേ, വേദന കൂടുതലായി വരുന്നതേയുള്ളൂ. ഉടനെ അദ്ദേഹത്തിന്റെ കുടുംബക്കാർ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയി. അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥലത്തേക്കുതന്നെയാണ് കൊണ്ടുപോയത്. ഡോക്ടറുടെ സഹപ്രവർത്തകയായ ഡോക്ടർ പോട്ടർ ആണ് പരിശോധിച്ചത്. തലവേദനയുടെ കാരണം കണ്ടെത്തി. ബാക്ടീരിയ മൂലമുണ്ടാകുന്ന മെനിൻജൈറ്റിസ്(ങലിശിഴശശേ)െ ആണ് രോഗം. ഏത് ബാക്ടീരിയ ആണെന്നറിയാൻ പരിശോധന വീണ്ടും നടത്തി. അപൂർവവും മാരകവുമായ ഇകോളി എന്ന ബാക്ടീരിയ ആണ് ഇതിന് കാരണമെന്ന് ഡോക്ടർ കണ്ടെത്തി. തന്റെ സഹപ്രവർത്തകന്റെ കാര്യം പ്രതീക്ഷയ്ക്ക് വകയില്ലാത്ത ഒന്നാണല്ലോ എന്ന ഉത്ക്കണ്ഠ ഡോക്ടർ പോട്ടർക്ക് ഉണ്ടായി.
ഡോക്ടർ എബൻ അലക്‌സാണ്ടറുടെ നില വഷളാകുവാൻ തുടങ്ങി. അദ്ദേഹം അബോധാവസ്ഥയിലേക്ക് വഴുതിവീണു. ഉത്ക്കണ്ഠാകുലരായ കൂടുതൽ സഹപ്രവർത്തകർ വന്ന് പരിശോധനകൾ വീണ്ടും നടത്തി. പക്ഷേ രോഗം ഭേദമാകുവാൻ പത്തു ശതമാനത്തിൽ താഴെ സാധ്യത മാത്രമേ അവർ കണ്ടിരുന്നുള്ളൂ. അത്രയ്ക്ക് ഗുരുതരമായിരുന്നു രോഗാവസ്ഥ. രോഗം വീണ്ടും കടുത്തു. രണ്ടു ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്. മെഡിക്കൽ സയൻസ് കൈയൊഴിഞ്ഞ ഡോക്ടറിനുവേണ്ടി കുടുംബാംഗങ്ങൾ കണ്ണീരോടെ പ്രാർത്ഥിക്കുവാൻ തുടങ്ങി. വിവരമറിഞ്ഞ ദൂരെയുള്ള സുഹൃത്തുക്കൾപോലും പ്രാർത്ഥനയിൽ പങ്കുചേർന്നു.
സ്വർഗ്ഗാനുഭവം
ഈ സമയത്ത് ഡോക്ടർ എബൻ അതിശയകരമായ ഒരു അനുഭവത്തിലൂടെ കടന്നുപോവുകയായിരുന്നു. ആത്മാവ് ഉണ്ടോ എന്ന് സന്ദേഹിക്കുന്നവർക്ക് ഒരു മറുപടി കൂടിയാണ് ഇത്. അദ്ദേഹം ഇപ്രകാരമാണ് ആ അനുഭവത്തെ വിവരിക്കുന്നത്. ഡോക്ടറുടെ ശരീരം ഹോസ്പിറ്റൽ ബെിൽ കിടക്കുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ ആത്മാവ് ഈ ഭൗതികലോകം വിട്ട് യാത്രയാവുന്നു. ആദ്യം ഇരുട്ടു നിറഞ്ഞ ഒരു മേഖലയിലൂടെ കടന്നുപോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു തിരിയുന്ന പ്രകാശഗോളം എന്നെ മുകളിലേക്ക് ഉയർത്തി. അതിൽനിന്നും അതിമനോഹരമായ ഒരു സംഗീതവും ഒഴുകുന്നുണ്ടായിരുന്നു. അദ്ദേഹം എത്തിച്ചേർന്നത് വിവരിക്കുവാൻ പറ്റാത്ത അത്രയും സുന്ദരമായ ഒരു പച്ചപ്പ് നിറഞ്ഞ താഴ്‌വരയിലാണ്. അവിടെ ഒരു മാലാഖ അദ്ദേഹത്തെ നയിക്കുവാൻ കാത്തുനില്പുണ്ടായിരുന്നു. ആ മാലാഖ ഒരു ചിത്രശലഭത്തിന്റെ ചിറകിൽ വിശ്രമിക്കുന്ന വിധത്തിൽ ഭാരരഹിതനായിരുന്നു എന്ന സവിശേഷതയുണ്ട്. മാലാഖ വളരെ സ്‌നേഹത്തോടെ ഇപ്രകാരം മന്ത്രിച്ചു: ”നീ സ്‌നേഹിക്കപ്പെടുന്നു, ഭയപ്പെടേണ്ടാ. നിനക്ക് ഇവിടെ തിന്മയായതൊന്നും ചെയ്യുവാൻ സാധിക്കുകയില്ല.”
അദ്ദേഹം മരണത്തിന്റെ വക്കിൽ എത്തിയപ്പോൾ കണ്ട കാഴ്ചയാണിത്. മരുന്നുകളൊന്നും ഫലിക്കാതെ വന്നതുകൊണ്ട് സഹഡോക്ടർമാർ കഴിഞ്ഞ ഏഴു ദിവസങ്ങളായി ഡോ. എബന്റെ ജീവനെ നിലനിർത്തിയിരുന്നത് കൃത്രിമ ജീവൻരക്ഷാമാർഗങ്ങളുപയോഗിച്ചാണ്. ഒരു പുരോഗതിയും കാണാതെ വന്നപ്പോൾ ഡോക്ടർമാർക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. ജീവൻ നിലനിർത്തുവാനുള്ള ഉപകരണങ്ങൾ മാറ്റാം എന്നുള്ള തീരുമാനത്തിലേക്ക് അവർ എത്തി. എന്നാൽ അവിടെ ജീവിക്കുന്ന ദൈവത്തിന്റെ ഒരു ശക്തമായ ഇടപെടൽ ആ ദിവസം ആ നിമിഷംതന്നെ ഉണ്ടാവുകയാണ്. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹം ബോധാവസ്ഥയിലേക്ക് വന്നു. കണ്ണുകൾ തുറന്ന് എല്ലാവരെയും നോക്കി. അതൊരു ‘മെഡിക്കൽ മിറക്കിൾ’ ആണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. ദൈവത്തിന് സ്തുതി! ലോകത്തിന്റെ ദൃഷ്ടിയിൽ ഒട്ടും പ്രതീക്ഷയില്ലാത്ത സാഹചര്യത്തിലും ദൈവത്തിൽ പ്രത്യാശയർപ്പിച്ചുകൊണ്ട് പ്രാർത്ഥനയോടെ കാത്തിരിക്കണമെന്ന് ഈ അത്ഭുതസൗഖ്യം നമ്മെ ഓർമപ്പെടുത്തുന്നു. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. ”അവിടുന്ന് മരുഭൂമിയിൽ പാറ പിളർന്നവനാണ്” (സങ്കീർത്തനങ്ങൾ 78:15). ദാഹിച്ചുവലഞ്ഞ തന്റെ മക്കളുടെ വേദന കണ്ട് മരുഭൂമിയിൽ ഇടപെട്ട ദൈവം ഇന്നും നമ്മെ കരുതുന്നവനാണ്.
ഡോ. എബൻ എഴുതുന്നത്, അദ്ദേഹത്തിനുണ്ടായ ആ അനുഭവം അദ്ദേഹം ഇപ്പോഴും വ്യക്തമായി ഓർക്കുന്നു എന്നാണ്. ദൈവം അനുഭവത്തിലൂടെ ഡോക്ടറെ പഠിപ്പിക്കുകയായിരുന്നു. എന്നാൽ ഈ അനുഭവം ഉണ്ടാകുന്നതിന് മുൻപ് അദ്ദേഹത്തിന്റെ പേഷ്യന്റ്‌സ് ആരെങ്കിലും ഇങ്ങനെയൊരു അനുഭവം അവർക്കുണ്ടായി എന്നു പറഞ്ഞാൽ അതൊരു വെറും ‘ഹലൂസിനേഷൻ’ ആണെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളയുമായിരുന്നു. അതിന് അദ്ദേഹത്തിന് മതിയായ കാരണവുമുണ്ട്. നമ്മുടെ ചിന്തകളെ, ഓർമകളെ, ഭാഷയെ, സർഗാത്മകതയെ ഒക്കെ നിയന്ത്രിക്കുന്ന ഒരു ഭാഗമുണ്ട് നമ്മുടെ തലച്ചോറിൽ. ‘നിയോ കോർട്ടക്‌സ്’ എന്നാണ് അതിന്റെ പേര്. നമ്മുടെ തലച്ചോറുതന്നെ എത്ര അത്ഭുതകരം അല്ലേ? രോഗബാധയുണ്ടായപ്പോൾ നിയോ കോർട്ടക്‌സിലുണ്ടായ ഭ്രാന്തമായ ചിത്രങ്ങളാണ് ആ കാഴ്ചകളെന്ന് മുൻപായിരുന്നുവെങ്കിൽ ഡോക്ടർ വ്യാഖ്യാനിക്കുമായിരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ സ്ഥിതി അതായിരുന്നില്ല. അദ്ദേഹത്തിന്റെ നിയോ കോർട്ടക്‌സ് പൂർണമായും പ്രവർത്തനരഹിതമായിരുന്നു. അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവർത്തനശേഷി ഏതാണ്ട് ഇല്ലാതായിരുന്നു. വളരെ അടിസ്ഥാനപരമായ പ്രവർത്തനം – ഹൃദയമിടിപ്പ് നിലനിർത്തുക എന്നത് – നടത്തുവാൻ മാത്രമേ അദ്ദേഹത്തിന്റെ തലച്ചോറിന് രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ ശേഷിയുണ്ടായിരുന്നുള്ളൂ. ഡോ. എബൻ ഇത് തന്റെ സഹപ്രവർത്തകരുമായി പങ്കുവച്ചു. ഏകദേശം പൂർണമായും തകർന്ന തലച്ചോറിന് എങ്ങനെ ഈ അനുഭവം ഉണ്ടാക്കുവാൻ സാധിച്ചു എന്നത് അവർക്കും വിശദീകരിക്കാനാകാത്ത ഒന്നായിരുന്നു. അവർ ഐകകണ്‌ഠ്യേന ഒരു നിഗമനത്തിലെത്തി. ഈ അനുഭവമുണ്ടായത് എബന്റെ തലച്ചോറിലായിരുന്നില്ല. എന്നാൽ ഭൗമികമേഖലയെക്കാൾ യഥാർത്ഥമായ മറ്റൊരു തലമുണ്ട്. ആ മേഖലയിലാണ് ഇത് അനുഭവപ്പെട്ടത്.
സ്വർഗം കണ്ടണ്ടതിനുശേഷം…
അദ്ദേഹത്തിന്റെയും മറ്റുള്ളവരുടെയും അനുഭവങ്ങൾ, അവയെ പിന്തുടർന്ന് അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ ഒരു കാര്യം ഡോ. എബൻ അലക്‌സാണ്ടർക്ക് മനസിലായി. ശാസ്ത്രവും മതവും പരസ്പര വിരുദ്ധമല്ല, നേരേമറിച്ച് ഈ ലോകത്തിലെയും ഈ ലോകത്തിനപ്പുറത്തുള്ള ലോകത്തിലെയും സത്യം കണ്ടുപിടിക്കുവാൻ പരസ്പരം സഹായിക്കുന്നവയാണ്, പരസ്പര പൂരകങ്ങളാണ്. ഇക്കാര്യത്തിൽ അദ്ദേഹം നടത്തിയ അന്വേഷണങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമാണ് ‘പ്രൂഫ് ഓഫ് ഹെവൻ’ എന്ന പുസ്തകം.
ഭൗതികവാദികൾ പറയുന്നത് അവബോധം എന്നത് തലച്ചോറിന്റെ സൃഷ്ടിയാണെന്നാണ്. പക്ഷേ, അതൊരു നിഗമനം മാത്രമാണ്. ഡോ. എബൻ പറയുന്നു, ലോകത്തിലെ ഏറ്റവും മികച്ച ബ്രെയിൻ എക്‌സ്‌പേർട്ടിനുപോലും ഇത് വിശദീകരിക്കുവാൻ കഴിയുന്നില്ല എന്നതാണ്. അദ്ദേഹം ഒരു കാര്യം തറപ്പിച്ചു പറയുന്നു, അവബോധം അല്ലെങ്കിൽ ആത്മാവ് എന്നത് ഇലക്‌ട്രോ മാഗ്നറ്റിക് പ്രചോദനങ്ങളുടെ ഒരു സംഗ്രഹമല്ല. അത് അടിസ്ഥാനപരമായ ഒന്നാണ്. നമ്മുടെ അവബോധം അഥവാ ആത്മാവാണ് അത്ഭുതങ്ങൾ കാണുവാൻ നമ്മെ സഹായിക്കുന്നത്. ദൈവത്തിലേക്കും സ്വർഗത്തിലേക്കും നമ്മെ ഉയർത്തുന്നതും ഈ ആത്മാവുതന്നെയാണ്.
ഈ വിഷയത്തിൽ വളരെയധികം ഗവേഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുള്ള ഡോക്ടർ ഇക്കാര്യം അടിവരയിട്ട് പറയുന്നു: നമ്മുടെ ആത്മാക്കളുടെ യഥാർത്ഥ ഭവനം സ്വർഗംതന്നെയാണ്. ആ സത്യം അംഗീകരിച്ചുകൊണ്ട് ജീവിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ അത്ഭുതങ്ങളുടെ പെരുമഴതന്നെയുണ്ടാകും.
ഒരു കാര്യം പകൽപോലെ വ്യക്തമാണ്. ആധുനികമാധ്യമങ്ങളും ഭൗതിക ചിന്താധാരകളും ഈ സത്യത്തെ മറച്ചുപിടിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. അത് അവയുടെ നിലനില്പിന് ആവശ്യമാണ്. എങ്കിലും സത്യം സത്യമല്ലാതെ ആകുന്നില്ലല്ലോ. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന സത്യമായ ദൈവപുത്രന്റെ വാക്കുകൾ നമുക്ക് മറക്കാതിരിക്കാം. സ്വർഗത്തെക്കുറിച്ച് വ്യക്തമായി അവിടുന്ന് പറഞ്ഞിട്ടുള്ളത് ഓർക്കുക: ”എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് സ്ഥലമൊരുക്കുവാൻ പോകുന്നുവെന്ന് ഞാൻ നിങ്ങളോട് പറയുമായിരുന്നോ? ഞാൻ പോയി നിങ്ങൾക്ക് സ്ഥലമൊരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും” (യോഹന്നാൻ 17:2-3).
അതെ, അതു മാത്രമാണ് സത്യം. മരണത്തിനുശേഷം ഒരു മനോഹരജീവിതമുണ്ട്. സ്വർഗം ഈ ഭൂമിപോലെ യഥാർത്ഥമായ ഒന്നാണ്. അതുപോലെ യഥാർത്ഥമാണ് ക്രിസ്തുവിന്റെ രണ്ടാംവരവ്. ക്രിസ്തുവിൽ, ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നവരെ കൂട്ടിക്കൊണ്ടുപോകുവാൻ വാഗ്ദാനമനുസരിച്ച് കാലത്തിന്റെ തികവിൽ അവിടുന്ന് നിശ്ചയമായും വരും. അതിനാൽ വഴിതെറ്റിക്കുന്ന മായികദർശനങ്ങളാലും പഠനങ്ങളാലും വഞ്ചിക്കപ്പെടാതിരിക്കുവാൻ നമുക്ക് ജാഗ്രതയുള്ളവരായിരിക്കാം. എല്ലാം ദൈവത്തിന്റെ കൃപയാണ്, പ്രത്യേകിച്ച് മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം – ആ കൃപയ്ക്കായി ഇപ്പോൾത്തന്നെ പ്രാർത്ഥിക്കാം.
ഓ, കർത്താവായ യേശുവേ, അവിടുന്ന് സ്വർഗത്തിൽനിന്ന് മനുഷ്യരുടെ രക്ഷയ്ക്കായി, എന്റെ മോചനത്തിനായി ഇറങ്ങിവന്ന ദൈവമാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഏറ്റുപറയുന്നു. അങ്ങ് സ്വർഗത്തിലേക്ക് ആരോഹണം ചെയ്‌തെന്നും ഞാൻ വിശ്വസിക്കുന്നു. സ്വർഗത്തെ ലക്ഷ്യമാക്കി എന്റെ ജീവിതത്തെ ക്രമീകരിക്കുവാൻ എന്നെ അനുഗ്രഹിച്ചാലും. എന്നെ വഴിതെറ്റിക്കുന്ന, മനസിനെ ചഞ്ചലപ്പെടുത്തുന്ന പ്രബോധനങ്ങളുടെ, കാഴ്ചകളുടെ സ്വാധീനവലയത്തിൽനിന്ന് എന്നെ രക്ഷിക്കണമേ. അങ്ങ് എന്നെ കൂട്ടിക്കൊണ്ടുപോകുവാൻ വീണ്ടും വരുമെന്നുള്ള സത്യവും ഞാൻ ഏറ്റുപറയുന്നു. സ്വർഗത്തിൽ അങ്ങയെ കണ്ട് ആനന്ദിക്കുവാൻ എന്നെയും എന്റെ പ്രിയപ്പെട്ടവരെയും ലോകം മുഴുവനെയും അനുഗ്രഹിക്കുവാൻ തിരുമനസാകണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, സകല വിശുദ്ധരേ, മാലാഖമാരേ, നിങ്ങൾ ആയിരിക്കുന്നിടത്ത് ഞാനും ആയിരിക്കുവാൻ പ്രാർത്ഥിക്കണമേ – ആമ്മേൻ.
കെ.ജെ. മാത്യു.....

വളര്‍ത്തുനായയെ കങ്കാരു പിടികൂടി; രക്ഷിക്കാനായി ഉടമസ്ഥന്‍ കങ്കാരുവിന്റെ മ...

Saturday, 3 December 2016

             

            നല്ല ഭാവിക്കായ്…

   

                                                      
                                                                                                                                                                  രസകരവും ചിന്തോദ്ദീപകവുമായ ഒരു സംഭവം ഓർക്കുകയാണ്. ധ്യാനത്തിൽ പങ്കെടുത്തതിനുശേഷം പ്രാർത്ഥനാഗ്രൂപ്പിൽ സ്ഥിരമായി വന്നുകൊണ്ടിരുന്ന ഒരാൾ ഇടക്കാലംകൊണ്ട് വരാതായി. കാരണമന്വേഷിച്ച് ഗ്രൂപ്പ് ലീഡർ വീട്ടിൽ ചെന്നു. അപ്പോൾ ആ സഹോദരൻ പ്രതികരിച്ചത് ഇങ്ങനെയാണ്: രാത്രി ഒമ്പതുമണിക്ക് അവസാനിക്കുന്ന ഗ്രൂപ്പ് കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോകുമ്പോൾ, വഴിയിൽ നായ്ക്കളുണ്ടാകും. അവ എന്നെ ഉപദ്രവിക്കും എന്ന് ഞാൻ ഭയപ്പെടുന്നു. രണ്ടാമതായി കള്ളന്മാരുടെ ശല്യവുമുണ്ട്. ഞാൻ വീട്ടിൽ ഇല്ലാതെ വന്നാൽ മോഷണം നടക്കുമോ എന്ന് എനിക്ക് ആശങ്കയുണ്ട്. ഈ രണ്ട് കാരണങ്ങളാലാണ് ഞാൻ ഗ്രൂപ്പിൽ വരാതിരിക്കുന്നത്.
എന്നാൽ ഈ രണ്ട് പ്രശ്‌നങ്ങളും ഗ്രൂപ്പിലെ മറ്റംഗങ്ങൾക്കും ബാധകമാണ് എന്നതാണ് യാഥാർത്ഥ്യം. ഇവിടെ സംഭവിച്ചത് ഇങ്ങനെയാണ്. തുടർന്ന് രണ്ട് മാസത്തിനുള്ളിൽ ഈ വ്യക്തിയുടെ ഭവനത്തിൽമാത്രം മോഷണം നടന്നു. മാത്രവുമല്ല, ആ നാളുകളിൽത്തന്നെ അദ്ദേഹത്തെ പട്ടി കടിച്ച് പരിക്കേല്പ്പിക്കുകയും ചെയ്തു.
അനുഗ്രഹത്തിലേക്കുളള്ള വഴി
നിരാശയുടെയും ഭയത്തിന്റെയും ഉത്ക്കണ്ഠയുടെയും ചിന്തകൾ പലപ്പോഴും നമുക്ക് നല്കുന്നത് തിന്മയാകാം. ഒരു വിശ്വാസി ഏത് സാഹചര്യത്തിലും പ്രത്യാശയുടെ വാക്കുകൾ സംസാരിക്കണം. ”പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” (റോമാ 5:5). ഒരു ദൈവഭക്തന്റെ പ്രതീക്ഷ, പ്രത്യാശ, എന്തായിരിക്കണമെന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ ഓർമിപ്പിക്കുന്നത് ശ്രദ്ധിക്കാം.
ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്. നമ്മുടെ ഭാവിയെക്കുറിച്ച് നാം ഹൃദയത്തിൽ എന്ത് വിശ്വസിക്കുന്നു, അധരംകൊണ്ട് എന്ത് നാം ഏറ്റുപറയുന്നു അതു നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. ‘നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ’ എന്നും ‘നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ’ എന്നും നമ്മുടെ കർത്താവ് പറയുന്നത് ഈ അർത്ഥത്തിൽത്തന്നെയാണ്.
ഞാൻ ശരിയാകാൻ പോകുന്നില്ല, എനിക്ക് ഒരു കഴിവും ഇല്ല, എന്റെ ഗതി ഇതുതന്നെയാണ്, എന്റെ മക്കൾ ഗുണം പിടിക്കില്ല – ഇങ്ങനെയുള്ള ചിന്താഗതികൾ വച്ചുപുലർത്തുകയും അത് എപ്പോഴും ഏറ്റുപറയുകയും ചെയ്യുന്ന ഒരു വിശ്വാസി, അവൻ എത്രതന്നെ അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിച്ചാലും ഉയർച്ച പ്രാപിക്കണമെന്ന് നിർബന്ധമില്ല.
ജോബിന്റെ പുസ്തകം മൂന്നാം അധ്യായം 25-ാം വാക്യത്തിൽ നാം വായിക്കുന്നത് ഇങ്ങനെയാണ്: ”ഞാൻ ഭയപ്പെട്ടിരുന്നത് എന്റെമേൽ പതിച്ചിരിക്കുന്നു.” ഈ വാക്കുകളുടെ അർത്ഥം- പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്നു ജോബ്. എന്നാൽ സമ്പത്തും സമൃദ്ധിയും ഉണ്ടായപ്പോൾ ജോബിനെ ഭയം പിടികൂടി. അവന്റെ ഹൃദയത്തിൽ നെഗറ്റീവ് ചിന്തകൾ തലപൊക്കി. ഇതെല്ലാം ഒരിക്കൽ എനിക്ക് നഷ്ടപ്പെടുമോ? എന്റെ മക്കൾക്ക് എന്തെങ്കിലും അനർത്ഥം സംഭവിക്കുമോ? ഇങ്ങനെയുള്ള ഭയപ്പാടുകൾ അവന്റെ പ്രത്യാശ നഷ്ടപ്പെടുത്തി. ബൈബിൾ പഠിപ്പിക്കുന്നു: അവൻ ഭയപ്പെട്ടതെല്ലാം അവന് സംഭവിച്ചു.
”കർത്താവിന്റെ ഭക്തരേ ഐശ്വര്യവും നിത്യാനന്ദവും അനുഗ്രഹവും പ്രതീക്ഷിക്കുവിൻ” (പ്രഭാഷകൻ 2:8). ഇങ്ങനെ പ്രതീക്ഷയും പ്രത്യാശയും ഉള്ളവന് ഐശ്വര്യവും നിത്യാനന്ദവും അനുഗ്രഹവും വന്നുചേരും. വായിച്ച ഒരു സംഭവം ഓർക്കുകയാണ്. ചൈനയിൽനിന്ന് തായ്‌വാനിലേക്ക് ഒരു ബോട്ടിൽ കടൽകൊള്ളക്കാർ പത്ത് സ്ത്രീകളെ അനാശാസ്യ പ്രവർത്തനങ്ങൾക്കായി ബലാൽക്കാരമായി പിടിച്ചുകൊണ്ടുപോകുകയാണ്. ഇത് നിരീക്ഷണത്തിൽ ഏർപ്പെട്ടിരുന്ന തായ്‌വാൻ പോലിസിന്റെ ശ്രദ്ധയിൽപെട്ടു. ഇത് മനസിലാക്കിയ കടൽക്കൊള്ളക്കാർ ഈ സ്ത്രീകളെ നിഷ്‌ക്കരുണം ആഴക്കടലിൽ തള്ളിയിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. പോലിസ് അടുത്തെത്തിയപ്പോഴേക്കും അതിൽ ഒമ്പത് സ്ത്രീകളും കടലിൽ മുങ്ങി മരണപ്പെട്ടിരുന്നു. എന്നാൽ പത്താമത്തെ സ്ത്രീയുടെ അടുത്തെത്തിയപ്പോൾ അവൾക്ക് ജീവനുള്ളതായും അവൾ എന്തോ പുലമ്പുന്നതായും അവരുടെ ശ്രദ്ധയിൽപ്പെട്ടു.
അവൾ ഇങ്ങനെയായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്: ”ഞാൻ മരിക്കുകയില്ല, ഞാൻ ജീവിക്കും. എന്റെ ദൈവം എന്നെ രക്ഷിക്കും.” അവളെ മാത്രം ദൈവം പോലിസിന്റെ കൈകളിലൂടെ ജീവനിലേക്ക് നയിച്ചു. എന്താണ് ഈ സംഭവത്തിലൂടെ പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുന്നത്. ജീവിതത്തിലെ ഏത് വിപരീത സാഹചര്യങ്ങളിലും സഹനവഴിയിലും നാം പ്രത്യാശയോടെ കർത്താവിൽ ആശ്രയിക്കണം.
പ്രത്യാശ നിറഞ്ഞ ഭാവി
നമ്മുടെ തളർന്ന ശരീരത്തെ നോക്കി നാം പറയണം – എന്റെ അസ്ഥികൾ കർത്താവ് ബലപ്പെടുത്തും. എന്റെ തകർന്ന കുടുംബത്തെ കർത്താവിന് സമർപ്പിച്ച് നാം നമ്മോടും ചുറ്റുപാടുകളോടും പ്രഘോഷിക്കണം – എന്റെ കുടുംബം ദൈവത്താൽ അനുഗ്രഹിക്കപ്പെടും. എന്റെ ഭാവി, പ്രത്യാശാനിർഭരമാണ്. അതെ, അവിടുന്ന് അരുൾചെയ്യുന്നു ”കരച്ചിൽ നിർത്തി കണ്ണീർ തുടയ്ക്കൂ. നിന്റെ യാതനകൾക്ക് പ്രതിഫലം ലഭിക്കും. ശത്രുക്കളുടെ ദേശത്തുനിന്ന് അവർ തിരികെ വരും. കർത്താവ് അരുളിച്ചെയ്യുന്നു. നിന്റെ ഭാവി പ്രത്യാശാനിർഭരമാണ്. നിന്റെ മക്കൾ സ്വദേശത്തേക്ക് തിരിച്ചുവരും” (ജറെമിയാ 31:16-17).
ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ (ദൈവവചനങ്ങൾ) നിറവേറുമെന്നുള്ള ഉറപ്പും ബോധ്യവുമാണ്. ഞാനിന്ന് വിട്ടുമാറാത്ത പാപബന്ധനത്തിൽ വീണുകിടക്കുകയാണെങ്കിലും വീണാലും എഴുന്നേൽപിക്കുന്ന കർത്താവിന്റെ കരുണയെ ഏറ്റുപറയണം. എന്റെ ഭാവി ഇപ്പോൾ അന്ധകാരം നിറഞ്ഞതാണെങ്കിലും കർത്താവ് എന്റെ വെളിച്ചമാണ്. ഞാൻ വെളിച്ചത്തിലേക്ക് വരും എന്ന് വിശ്വസിക്കണം. മിക്കാ പ്രവാചകൻ ഈ സന്ദേശമാണ് നമുക്ക് നല്കുന്നത്. ”എന്റെ ശത്രുക്കളേ, എന്നെക്കുറിച്ച് ആഹ്ലാദിക്കേണ്ട. വീണാലും ഞാൻ എഴുന്നേൽക്കും. ഞാൻ ഇരുട്ടിലിരുന്നാലും കർത്താവ് എന്റെ വെളിച്ചമായിരിക്കും” (മിക്കാ 7:8). അപ്പസ്‌തോല പ്രവർത്തനങ്ങൾ 27-ാം അധ്യായത്തിൽ പൗലോസ് ശ്ലീഹായെ വിചാരണയ്ക്ക് ഇറ്റലിയിലേക്ക് കപ്പൽമാർഗം കൊണ്ടുപോകുകയാണ്. റോമായിലേക്കുള്ള കപ്പലിൽ 276 യാത്രക്കാർ ഉണ്ടായിരുന്നു. എന്നാൽ തുടർന്ന് നാം കാണുന്നത് കപ്പൽ തകരുന്ന വിധമുള്ള വലിയ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. ആഴക്കടലിൽ – കൂരിരുട്ടിൽ – അവർ മരണത്തെ മുഖാഭിമുഖം കണ്ടു. ”കൊടുങ്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരുന്നതിനാൽ രക്ഷപ്പെടാമെന്ന ആശ തന്നെ ഞങ്ങൾ കൈവെടിഞ്ഞു” (അപ്പസ്‌തോല പ്രവർത്തനങ്ങൾ 27:20). എന്നാൽ, ഈ മരണമുഖത്തും ഒരുവൻമാത്രം പ്രത്യാശയുടെ വാക്കുകൾ സംസാരിച്ചു. അവനാണ് വിശുദ്ധ പൗലോസ്. അതിന് അവനെ ശക്തനാക്കിയത് കർത്താവ് അവന് നല്കിയ ദർശനവും വാഗ്ദാനവുമാണ്. ”പൗലോസ് നീ ഭയപ്പെടേണ്ട. സീസറിന്റെ മുൻപിൽ നീ നില്ക്കുകതന്നെ ചെയ്യും. നിന്നോടൊപ്പം യാത്ര ചെയ്യുന്നവരെയും ദൈവം നിനക്ക് വിട്ടുതന്നിരിക്കുന്നു”
പ്രതികൂല സാഹചര്യങ്ങളിലും ഒന്നും പ്രതീക്ഷിക്കുവാൻ കഴിയാത്ത അവസ്ഥയിലും നാം ദൈവമുഖത്തേക്ക് നോക്കണം. സാധിക്കുകയില്ല, നടക്കുകയില്ല എന്ന് ലോകവും ചുറ്റുപാടുകളും നമ്മോട് പറയുമ്പോൾ അത് നാം മുഖവിലയ്ക്ക് എടുക്കരുത്. മറിച്ച് ദൈവം എന്ത് പറയുന്നുവെന്ന് ചിന്തിക്കണം. അത് നാം ഉറക്കെ പ്രഘോഷിക്കണം. പൗലോസ് വിശ്വാസത്തിന്റെ ഉറപ്പോടെ പറഞ്ഞു ”എന്നോട് പറഞ്ഞതെല്ലാം അതുപോലെ സംഭവിക്കും എന്ന് എന്റെ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു” (അപ്പസ്‌തോല പ്രവർത്തനങ്ങൾ 27:25). ഇതാണ് വാഗ്ദാനവും അനുഗ്രഹവും പ്രാപിക്കാൻ ഒരു ദൈവപൈതലിന് അടിസ്ഥാനപരമായി വേണ്ട ഉറപ്പും ബോധ്യവും. തുടർന്ന് അവരെല്ലാം സുരക്ഷിതരായി കരയിൽ എത്തിയെന്ന് വചനത്തിൽ വായിക്കുന്നു.
പറയാം സദ്‌വചനങ്ങൾ
പഠനത്തിലും മറ്റ് കാര്യങ്ങളിലും തീർത്തും പിന്നോക്കമായിരുന്ന തോമസ് ആൽവ എഡിസണെന്ന ബാലനെ സ്‌കൂളിൽനിന്ന് പറഞ്ഞുവിട്ടു. എന്നാൽ അവന്റെ അമ്മ അവനെ തന്നോട് ചേർത്തുനിർത്തിക്കൊണ്ട് പറഞ്ഞു: ”ഇവൻ മണ്ടനല്ല, നിങ്ങൾക്കിവനെ അറിയില്ല. ഇവനെ ഞാൻ പഠിപ്പിക്കും.” ആ കുട്ടിയാണ് പിന്നീട് ലോകപ്രസിദ്ധനായിത്തീർന്ന തോമസ് ആൽവ എഡിസൺ. യേശുവിൽ പ്രിയപ്പെട്ടവരേ, നാം മറ്റുള്ളവരെ നോക്കി, നമ്മുടെ മക്കളെ നോക്കി, സഹപ്രവർത്തകരെ നോക്കി പറയുന്ന വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. ദൂരവ്യാപകമായ ഫലങ്ങൾ പുറപ്പെടുവിക്കാൻ അതിന് കഴിയും. അതിനാൽ ഒരു ശരിയായ വിശ്വാസി മറ്റുള്ളവരുടെ നന്മകളും അനന്തസാധ്യതകളും അവരുടെ പ്രത്യേക കഴിവുകളും കണ്ട് അത് എടുത്തുപറഞ്ഞ് അവരെ വലിയ പ്രത്യാശയിലേക്ക് നയിക്കണം.
എന്റെ ആത്മീയജീവിതത്തിന്റെ ഇന്നലെകൾ ഞാൻ ഓർക്കുകയാണ്. എന്റെ ബാല്യകാലം എല്ലാ അർത്ഥത്തിലും ഒരു പരാജയമായിരുന്നു. ‘ഒന്നിനും കൊള്ളാത്തവൻ’ എന്ന എന്റെയുള്ളിലെ ചിന്തകൾ കടുത്ത അപകർഷതയിലേക്കും സഭാകമ്പത്തിലേക്കും നിരാശയിലേക്കും എന്നെ നയിച്ചു. അങ്ങനെ ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെട്ട് അന്തർമുഖനായി ജീവിക്കുന്ന കാലഘട്ടങ്ങളിലാണ് ആദ്യമായി ഒരു ധ്യാനം കൂടുന്നത്. അവിടെവച്ച് എന്റെ യേശുവിനെ ഞാൻ കണ്ടുമുട്ടി. പിന്നീട് പല ശുശ്രൂഷകരിലൂടെയും കർത്താവ് എന്റെ ഭാവിയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. ആദ്യമൊക്കെ മനസിൽ ഇതുകേട്ട് ഊറിച്ചിരിച്ചുവെങ്കിലും പിന്നീട് ദൈവം തന്ന പ്രത്യേക കൃപയാൽ ഞാൻ ഇത് ഭാവനയിൽ കാണുവാനും മറ്റുള്ളവരോട് വിശ്വാസപൂർവം പങ്കുവയ്ക്കുവാനും തുടങ്ങി. ഇന്ന് ഞാനീ വരികൾ കുറിക്കുമ്പോൾ കർത്താവ് അരുളിച്ചെയ്ത എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ അക്ഷരംപ്രതി നിറവേറിയതായി ഞാൻ മനസിലാക്കുന്നു. അവർണനീയമായ ദാനത്തിന് ദൈവത്തിന് സ്തുതി. അതെ, ആ ദൈവം ആരിലും വലിയവാണ്. അവന് എല്ലാം സാധ്യമാണ്. അവിടുന്ന് അരുളിച്ചെയ്യുന്നു ”തീർച്ചയായും നിനക്കൊരു ഭാവിയുണ്ട്. നിന്റെ പ്രതീക്ഷകൾക്ക് ഭംഗം നേരിടുകയില്ല” (സുഭാഷിതങ്ങൾ 23:18).
മാത്യു ജോസഫ്‌..
  























ഡാഡീ… എന്നോടൊന്ന് മിണ്ടുമോ?






അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. അഞ്ജുമോളുടെ മനസിൽ അന്നൊരു ഉത്സവദിനം. അന്ന് സ്‌കൂളിൽ അവസാനത്തെ പീരിയഡിൽ ആ ടേമിലെ പ്രോഗ്രസ് കാർഡ് വിതരണം ചെയ്യുകയായിരുന്നു ക്ലാസ്ടീച്ചർ. എല്ലാ വിഷയങ്ങൾക്കും ‘എ സ്റ്റാർ’ മാർക്കോടെ ക്ലാസിലും സ്‌കൂളിലും ഫസ്റ്റായിത്തീർന്നിരിക്കുന്നു അഞ്ജു ആൻ മരിയ. അത് അഞ്ജുമോളുടെ ജീവിതത്തിലെ ഒരു നിർണായക ദിനമായിരുന്നു. അന്നാണ് ആദ്യമായി അവൾ സ്‌കൂളിൽ ഫസ്റ്റാകുന്നത്. ഇതിനുമുൻപുള്ള ക്ലാസുകളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിനില്ക്കുവാനേ അഞ്ജുവിന് കഴിഞ്ഞിരുന്നുള്ളൂ. ആഹ്ലാദം തിരതല്ലുന്ന ഹൃദയവുമായി അവൾ സ്‌കൂൾബസിൽനിന്നും ഇറങ്ങി മമ്മിയെന്ന് വിളിച്ചുകൊണ്ട് വീട്ടിലേക്കോടിക്കയറി. സങ്കടകരമെന്നു പറയട്ടെ, അഞ്ജുവിന്റെ വിളി കേൾക്കാൻ അവളുടെ മമ്മി സ്ഥലത്തുണ്ടായിരുന്നില്ല. സ്ഥലത്തെ ഉന്നതനിലവാരം പുലർത്തുന്ന ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്ന അവളുടെ മമ്മി സീരിയസായ ഒരു ഓപ്പറേഷൻ നിർവഹിക്കേണ്ടി വന്നതുകൊണ്ട് അന്ന് വളരെ വൈകിയാണ് വീട്ടിൽ മടങ്ങിയെത്തിയത്. മ്ലാനമായ മുഖത്തോടെ അവൾ ചേട്ടനെ കാത്തിരിപ്പായി. വീട്ടിലെ ജോലിക്കാരിയായ ആനിയമ്മ അവളെ കാപ്പി കുടിക്കാൻ നിർബന്ധിച്ചത് അവൾ കേട്ടില്ല. എട്ടാംക്ലാസിൽ പഠിക്കുന്ന അവളുടെ ചേട്ടൻ ആദർശിനെ കാത്ത് അവൾ സിറ്റൗട്ടിലെ സോഫയിൽത്തന്നെ കുത്തിയിരുന്നു. സ്‌കൂൾബസ് വന്ന് നിർത്തിയതും അഞ്ജു ആദർശിന്റെനേരെ ഓടിച്ചെന്നു. ആദർശേട്ടാ, ദേ കണ്ടോ എനിക്കാണ് ഇത്തവണ ക്ലാസിലും സ്‌കൂളിലും ഫസ്റ്റ്. എല്ലാ വിഷയത്തിനും എ സ്റ്റാറുമുണ്ട്. പഠനത്തിൽ അല്പം ഉഴപ്പു കാണിക്കുന്നതിന്റെ പേരിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും ശാസനകൾ കേട്ട് നടക്കുന്ന ആദർശിന് അവളുടെ ആഹ്ലാദപ്രകടനം തീരെ രസിച്ചില്ല. അവൻ പറഞ്ഞു: ഓ, ഒരു വലിയ പഠിപ്പിസ്റ്റ് വന്നിരിക്കന്നു. പഠിച്ച് പഠിച്ച് നീയിപ്പോൾ ഭൂമി കീഴ്‌മേൽ മറിക്കും. പോ, പെണ്ണേ. എനിക്ക് വേറെ പണിയുണ്ട്. അഞ്ജുമോളുടെ മുഖം വാടി. ആദർശ് തന്റെ മൊബൈൽ ഫോൺ കൈയിലെടുത്ത് കൂട്ടുകാരുമായി നർമ്മസല്ലാപങ്ങളിൽ മുഴുകി. ഒരു കൈയിൽ മൊബൈൽ ഫോണും മറ്റേ കൈയിൽ കാപ്പിയും. അവൻ അവന്റെ ലോകത്ത് കൂട്ടുകാരുമായി വർണങ്ങളുടെ പ്രഭ വിതറി കഴിഞ്ഞുകൂടി. അവിടെ അഞ്ജു എന്ന കുഞ്ഞനുജത്തിയെ കണ്ടതായിപ്പോലും നടിച്ചില്ല.
സമയം എട്ടുമണിയായി. പതിവിന് വിപരീതമായി അഞ്ജുവിന്റെ ഡാഡി അന്ന് നേരത്തെയെത്തി. പക്ഷേ ഡാഡിയുടെ വരവ് കണ്ടപ്പോഴേ അവൾ മനസിലാക്കി ഇന്ന് ഡാഡി വളരെ ടെൻഷനിലാണെന്ന്. അതുകൂടാതെ കാർഷെഡിൽ മമ്മിയുടെ കാർ കാണാതായപ്പോൾ ഡാഡിയുടെ ടെൻഷനും കോപവും ഇരട്ടിച്ചു. വീട്ടിലേക്ക് കയറുന്നതിന് മുൻപുതന്നെ അയാൾ മൊബൈലിൽ ഭാര്യയുടെ നമ്പർ ഞെക്കി അസഹിഷ്ണുതയും കോപവും നിറഞ്ഞ സ്വരത്തിൽ ചോദിച്ചു: ”നീ എവിടെപ്പോയി കിടക്കുകയാണ്? ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ, ആറുമണി കഴിഞ്ഞിട്ടുള്ള ഡ്യൂട്ടിക്ക് ഞാൻ സമ്മതിക്കുകയില്ലെന്ന്. അതിന് സൗകര്യമുണ്ടെങ്കിൽമാത്രം പ്രാക്ടീസ് ചെയ്താൽ മതിയെന്ന്.” പകൽസമയത്തെ ജോലിഭാരവും അതു കഴിഞ്ഞുള്ള സീരിയസായ ഓപ്പറേഷന്റെ ഭാരവും എല്ലാംകൊണ്ട് ക്ഷീണിതയായ അഞ്ജുവിന്റെ അമ്മ ഡോ. അന്നയ്ക്ക് ഭർത്താവിന്റെ മനം മടുപ്പിക്കുന്ന വാക്കുകൾ കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്. അവൾ പറഞ്ഞു: ”ഞാൻ ഒരു ഡോക്ടറാണെന്ന കാര്യം നിങ്ങൾ മറന്നുപോയോ? അനേകരുടെ ജീവൻ കൈയിലെടുത്തുവച്ച് പോരാടുന്നവളാണ് ഞാൻ. പെണ്ണു കാണാൻ വന്നപ്പോഴേ ഞാൻ പറഞ്ഞതല്ലേ എന്റെ പ്രൊഫഷന്റെമേൽ കൈവയ്ക്കരുതെന്ന്. അതിന് സമ്മതമാണെങ്കിൽ മാത്രമേ ഞാൻ കല്യാണത്തിനുള്ളൂവെന്ന്. അന്ന് കല്യാണം നടക്കാൻ വേണ്ടി നിങ്ങൾ യെസ് മൂളി. ഇന്നിപ്പോൾ ഒരു ജീവനെ രക്ഷപ്പെടുത്താൻവേണ്ടി അല്പമൊന്ന് വൈകിയാൽപോലും നിങ്ങൾ കലിയിളകിയവനെപ്പോലെയാകും. ഒന്നുമില്ലെങ്കിൽ രണ്ടു പിള്ളേരുണ്ട് എന്ന് ബോധമെങ്കിലും നിങ്ങൾക്കുവേണ്ടേ? ഈ രീതിയിൽ പോയാൽ മക്കളുടെ ഭാവി എന്താകും? അതുകേട്ടപ്പോൾ അഞ്ജുവിന്റെ ഡാഡിക്ക് അല്പംകൂടി ദേഷ്യം പെരുത്തു. അയാൾ യഥാർത്ഥത്തിൽ കലി ബാധിച്ചവനെപ്പോലെയായി. അയാൾ അലറി വിളിച്ചുകൊണ്ട് പറഞ്ഞു. മതിയെടീ നിന്റെ മക്കളെ നോട്ടം. മക്കളെക്കുറിച്ച് വിചാരമുണ്ടായിരുന്നെങ്കിൽ നീ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരുന്നേനെ. ആർക്കറിയാം നീ ഓപ്പറേഷൻ തിയറ്ററിലായിരുന്നോ എന്ന്? അതോ വല്ലവന്റെയും കൂടെ കൂത്താടുകയായിരുന്നോ എന്ന്. എന്റെ ഭാര്യയായി ജീവിക്കണമെങ്കിൽ ആറുമണിക്ക് വീട്ടിലെത്തിക്കോളണം. അതു കഴിഞ്ഞിട്ടുള്ള അഴിഞ്ഞാട്ടമൊന്നും ഞാൻ സമ്മതിക്കുകയില്ല. നിന്നെയും നിന്റെ മക്കളെയും പത്തുതലമുറവരെ പോറ്റാനുള്ളത് ഞാൻ സമ്പാദിക്കുന്നുണ്ട്. നിന്റെ നക്കാപ്പിച്ച ശമ്പളം കിട്ടിയിട്ടു വേണ്ട എന്റെ കുട്ടികൾക്ക് അരി മേടിക്കുവാൻ. ബാക്കി ഞാൻ പറയാം നീയിങ്ങു വന്നേരേ. അയാൾ പല്ലിറുമ്മിക്കൊണ്ട് ഫോൺ ഡിസ്‌കണക്ട് ചെയ്തു.
സർക്കാർ സർവീസിൽ ഉയർന്ന ഉദ്യോഗം വഹിച്ചിരുന്നവനായിരുന്നു എഞ്ചിനിയറായ ജേക്കബ് തോമസ്. രണ്ടുമൂന്നു വർഷം മുൻപ് അയാൾ ജോലിരാജിവച്ച് ബിസിനസ് ഫീൽഡിലേക്ക് എടുത്തുചാടി. തൊടുന്നതെല്ലാം പൊന്നാക്കി മാറ്റാനുള്ള വരം കിട്ടിയാലെന്നവണ്ണം അയാൾ ബിസിനസിൽ നന്നായി ശോഭിച്ചു. കോടികളുടെ ലാഭമുള്ള അയാൾ ഭാര്യ ഡോ. അന്നയോട് ജോലി രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഡോ. അന്ന അതിന് തയാറായില്ല. അന്നു തുടങ്ങിയതാണ് അവർ തമ്മിലുള്ള വഴക്ക്. രണ്ടുപേരും ഞാനോ നീയോ വലുത് എന്ന രീതിയിൽ എല്ലാ ദിവസവുംതന്നെ കശപിശ ഉണ്ടാക്കുമായിരുന്നു. കുട്ടികളുടെ കാര്യം നോക്കാൻ വീട്ടിൽ ആനിയമ്മയുണ്ടല്ലോ. പിന്നെ ഞാനെന്തിന് ജോലി രാജിവയ്ക്കണം എന്നായിരുന്നു ഡോ. അന്നയുടെ ചിന്ത. രണ്ടുപേരുടെയും വാശിപിടുത്തങ്ങൾ കുടുംബാന്തരീക്ഷത്തെ അനുദിനവും മലിമസമാക്കിക്കൊണ്ടിരുന്നു. കുട്ടികൾ സ്‌നേഹം കിട്ടാതെ വളരാനും തുടങ്ങി.
ഡോ. അന്നയോട് സംസാരിച്ചുകഴിഞ്ഞശേഷം അയാൾ കനത്ത കാൽവയ്പുകളോടെ കമ്പ്യൂട്ടർ റൂമിലേക്ക് പോയി. കൂടുതൽ വഴക്കുണ്ടാകാതിരിക്കാൻ അതാണ് നല്ലതെന്ന് അയാൾക്ക് തോന്നി. പോകുന്ന വഴിക്ക് അഞ്ജുമോൾ പ്രോഗ്രസ് കാർഡും കൈയിൽ പിടിച്ച് തേങ്ങുന്ന സ്വരത്തിൽ വിളിച്ചു ‘ഡാഡീ.’ അയാൾ ഒന്നും മിണ്ടിയില്ല. അവൾ മെല്ലെ മെല്ലെ ധൈര്യം സംഭരിച്ച് കമ്പ്യൂട്ടർ റൂമിന്റെ പടിവരെ എത്തി. കരച്ചിലിന്റെ വക്കോളമെത്തിയ അവൾ പേടിച്ചു പേടിച്ച് വീണ്ടും വിളിച്ചു ‘ഡാഡീ…” കമ്പ്യൂട്ടറിനുമുൻപിൽനിന്ന് അയാൾ തലതിരിച്ചുനോക്കി. മ്ഉം എന്തുവേണം എന്ന് അഞ്ജുമോളോട് ചോദിച്ചു. ഉത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു. ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട് അവൾ ചോദിച്ചു, ”ഡാഡീ എന്നോട് ഒന്നു മിണ്ടാമോ?” അതുകേട്ട് അയാൾ ഒന്നു ഞെട്ടി. പൊട്ടിക്കരയുന്ന അഞ്ജുവിനെ വാരിയെടുത്തുകൊണ്ട് അയാൾ ചോദിച്ചു. ”മോളേ, എന്റെ പൊന്നുമോൾക്കെന്തു പറ്റി? നീയെന്തിനാ കരയുന്നത്?”
അവൾ പറഞ്ഞു, ഡാഡി എന്നോട് മിണ്ടിയിട്ട് എത്ര ദിവസമായി. എനിക്ക് ക്ലാസിലും സ്‌കൂളിലും ഫസ്റ്റ് കിട്ടി. പക്ഷേ ആരും എന്നോട് ഒന്നും മിണ്ടുന്നില്ല. ആദർശേട്ടൻ മൊബൈലിൽ, ആനിയമ്മ അടുക്കളയിൽ, ഡാഡി കമ്പ്യൂട്ടറിന്റെ മുൻപിൽ, മമ്മി എപ്പോഴും ഹോസ്പിറ്റലിൽ. അഞ്ജുമോൾക്ക് ആരുമില്ല. ആരും അഞ്ജുമോളോട് മിണ്ടുന്നില്ല. ട്യൂഷൻ മിസ് മാത്രം മിണ്ടുന്നു. അതുകൊണ്ട് അഞ്ജുമോൾക്ക് സ്‌കൂളിൽ ഫസ്റ്റെങ്കിലും കിട്ടി. ഇനിയും ആരും മിണ്ടുന്നില്ലെങ്കിൽ അഞ്ജുമോൾക്കും ഒരു മൊബൈൽ വാങ്ങിത്തന്നേരെ. അഞ്ജുമോൾ എപ്പോഴും ഫ്രണ്ട്‌സിനോട് ചാറ്റു ചെയ്തുകൊള്ളാം.
അഞ്ജുമോളുടെ ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടുള്ള വാക്കുകൾ അവളുടെ ഡാഡിയെ ഒരിക്കൽകൂടി ഞെട്ടിച്ചു. തന്റെ കാല്ക്കീഴിൽനിന്ന് ഭൂമി ഉരുണ്ടുമാറുന്നതുപോലെ അയാൾക്ക് തോന്നി. താൻ ആർക്കുവേണ്ടി സമ്പാദിക്കുന്നുവോ ആ മക്കളെ താൻ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണെന്ന് അന്നാദ്യമായി അയാൾക്ക് തോന്നി. അയാൾ അഞ്ജുവിന്റെ മുഖത്ത് തുരുതുരാ മുത്തം കൊടുത്തു. അവളെ മാറോടു ചേർത്ത് ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: ഇല്ല മോളെ, ഇല്ല. ഇനിമുതൽ ഡാഡി വീട്ടിൽ വന്നാൽ മോളോട് മിണ്ടും. മോൾ ഉറങ്ങിക്കഴിഞ്ഞിട്ടേ ഡാഡി കമ്പ്യൂട്ടറിന്റെ മുൻപിൽ ഇരിക്കൂ. ആ സുന്ദര നിമിഷങ്ങൾക്ക് സാക്ഷ്യം നല്കാനെന്നവിധം ഡോ. അന്നയുമെത്തി. അയാൾ അന്നയോട് പറഞ്ഞു, അന്നാ, ഞാൻ നിന്നോട് റൈസായി നീ ക്ഷമിക്ക്. എന്റെ ടെൻഷൻകൊണ്ട് പറഞ്ഞതാണ്. അന്ന പറഞ്ഞു, ഞാനാണ് ക്ഷമ ചോദിക്കേണ്ടത്. എനിക്ക് ശാന്തമായി മറുപടി പറയാമായിരുന്നു. അവർ രണ്ടുപേരും അഞ്ജുവിന്റെ പ്രോഗ്രസ് റിപ്പോർട്ട് ഒത്തിരി സന്തോഷത്തോടെ നോക്കിക്കണ്ടു. മോളെ അഭിനന്ദിച്ചു. നാളുകളായി ആദ്യമായി അവർ ഒന്നിച്ചുകൂടി സന്ധ്യാപ്രാർത്ഥന നടത്തി. അല്ലായിരുന്നെങ്കിൽ ആനിയമ്മയും കുട്ടികളും ചേർന്നുള്ള ഒരു ചടങ്ങുമാത്രമായിരുന്നു ആ വീട്ടിലെ സന്ധ്യാപ്രാർത്ഥന.
അന്ന് അത്താഴത്തിനുശേഷം ജേക്കബ് തോമസും അന്നയുംകൂടി ഒത്തിരി കാര്യങ്ങൾ പങ്കുവച്ചു. ജേക്കബ് തോമസ് ബിസിനസ് ഫീൽഡിലേക്ക് മാറിയതുമുതൽ അവർ തമ്മിൽ അങ്ങനെയൊരു പങ്കുവയ്ക്കൽ നടന്നിട്ടില്ല. അയാൾ പറഞ്ഞു. ഞാനാണ് കൂടുതൽ കുറ്റക്കാരൻ. എല്ലാ ദിവസവും രാത്രിയിൽ കിടക്കയിൽ ഇത്തിരിയൊന്നു മിണ്ടാനായി നീ എനിക്കുവേണ്ടി കാത്തിരിക്കുന്നത് ഞാൻ കാണാഞ്ഞിട്ടല്ല. മിണ്ടാൻ സത്യത്തിൽ സമയമുള്ളപ്പോഴും ഞാൻ നിന്നെ അവഗണിച്ചു. നീയും കുട്ടികളും വീട്ടിൽ ഇല്ലെന്നുള്ള വിധത്തിൽ ബിസിനസ് കാര്യങ്ങളിൽ കുടുങ്ങി ഞാൻ ജീവിച്ചു. എനിക്കൊരു തിരുത്തൽ ആവശ്യമായിരുന്നു. അഞ്ജുമോളുടെ പൊട്ടിക്കരച്ചിൽ അതിന് കാരണമായി. അന്നയും തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞു. കുട്ടികളെയും ഭർത്താവിനെയും അവഗണിച്ച് ഹോസ്പിറ്റലിൽ ഡ്യൂട്ടിമാത്രം ശരണംവച്ച് ജീവിച്ചതിന് അവളും തെറ്റ് ഏറ്റുപറഞ്ഞു. ആദർശിനോട് നിശ്ചിതമായ സമയത്തുമാത്രമേ മൊബൈൽ ഉപയോഗിക്കാവൂ എന്ന് നിർദേശം നല്കി. പ്രത്യേകിച്ചും ഭക്ഷണസമയത്തും കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടുമ്പോഴും മൊബൈൽ ഉപയോഗിക്കരുതെന്ന് വിലക്ക് നല്കി. എല്ലാ ദിവസവും വീട്ടിലുള്ളവർ ഒരുമിച്ചുകൂടി സന്ധ്യാപ്രാർത്ഥന നടത്തുവാൻ തീരുമാനിച്ചു. ആനിയമ്മ ഇതെല്ലാം കേട്ട് നെറ്റിയിൽ കുരിശുവരച്ച് ദൈവത്തിന് നന്ദി പറഞ്ഞു. ഒരു പൊട്ടിക്കരച്ചിൽ ഒരു പുതിയ പ്രഭാതത്തിലേക്ക് ആ കുടുംബത്തെ നയിച്ചു.
മൊബൈലും ഇന്റർനെറ്റും ടി.വിയും മറ്റു മാധ്യമങ്ങളുടെ സാധ്യതകളുമെല്ലാം ആധുനിക മനുഷ്യന്റെ ജീവിതത്തിലെ നിർണായകമായ വഴിത്തിരിവുകളാണ്. എന്നാൽ ഈ സാധ്യതകൾ വകതിരിവും സമയഭേദവുമില്ലാതെ ഉപയോഗിച്ച് മനുഷ്യൻ തന്റെ സ്രഷ്ടാവായ ദൈവത്തിൽനിന്നും സഹജീവികളായ മനുഷ്യരിൽനിന്നും അകലുന്നു. കുടുംബബന്ധങ്ങൾ ശിഥിലമാകുന്നു. ആർക്കും പരസ്പരം സംസാരിക്കാനോ പരസ്പരം താങ്ങാനോ പങ്കുവയ്ക്കാനോ കഴിയാതെ പോകുന്നു. കുടുംബപ്രാർത്ഥനകൾ അന്യംവന്നുപോകുന്നു. ഫലമോ നിറഞ്ഞ അസമാധാനവും പരസ്പരമുള്ള കലഹവും. കുടുംബത്തിന്റെ പ്രാർത്ഥനയുടെ വിളക്കായി ശോഭിക്കേണ്ട വല്യമ്മച്ചിമാർപോലും ഇപ്പോൾ സീരിയലുകളുടെ പിന്നാലെ പോകുന്നു. പിന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ.
ഈ വിധത്തിൽ തകർന്നുകൊണ്ടിരിക്കുന്ന മനുഷ്യഗണത്തെ നോക്കി വിലപിക്കുന്ന പിതാവ് പ്രവാചകനിലൂടെ ഇപ്രകാരം പറഞ്ഞു: ”ഈ ജനം രണ്ടു തിന്മകൾ ചെയ്തു. ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു. ജലം സൂക്ഷിക്കുവാൻ കഴിയാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്തു” (ജറെമിയ 2:13). കർത്താവ് പറയുന്നു: ”ഇതൊക്കെ ആയിട്ടും ഞാൻ കുറ്റമൊന്നും ചെയ്തിട്ടില്ല. അവിടുത്തേക്ക് എന്നോട് യാതൊരു കോപവുമില്ല എന്ന് നീ പറയുന്നു. പാപം ചെയ്തിട്ടില്ല എന്നു നീ പറഞ്ഞതുകൊണ്ട് ഞാൻ നിന്നെ കുറ്റം വിധിക്കും” (ജറെമിയ 2:35).
വീണ്ടും അവിടുന്ന് അരുളി ചെയ്യുന്നു ”ഇസ്രായേലേ നീ തിരിച്ചുവരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്റെ അടുത്തേക്ക് വരിക. എന്റെ സന്നിധിയിൽനിന്നും മ്ലേച്ഛത നീക്കിക്കളയുകയും വഴിതെറ്റിപ്പോകാതിരിക്കുകയും ജീവിക്കുന്നവനായ കർത്താവിന്റെ നാമത്തിൽ പരമാർത്ഥമായും നീതിയായും സത്യസന്ധമായും ശപഥം ചെയ്യുകയും ചെയ്താൽ ജനതകൾ പരസ്പരം അവിടുത്തെ നാമത്തിൽ അനുഗ്രഹിക്കും. കർത്താവിലായിരിക്കും അവരുടെ മഹത്വം” (ജറെമിയ 4:1-2).
സ്റ്റെല്ല ബെന്നി
അടുത്ത ലക്കത്തിൽ തുടരും.....

സോറി, ഞാൻ വളരെ ബിസിയാണ്





(കഴിഞ്ഞ ലക്കത്തിലെ ‘ഡാഡീ…. എന്നോടൊന്ന് മിണ്ടുമോ?’ എന്ന ലേഖനത്തിന്റെ തുടർച്ച.)
അഭ്യസ്തവിദ്യയായ ഒരു വീട്ടമ്മയാണ് റോസ്‌മേരി. ഉന്നത ഉദ്യോഗസ്ഥയാകാൻ എല്ലാവിധ സാധ്യതയും ഉണ്ടായിരുന്നവൾ. പക്ഷേ, അവൾ ജോലി വേണ്ടെന്നുവച്ചു. കുടുംബത്തിന്റെ നല്ല നടത്തിപ്പിനുവേണ്ടിയും കുട്ടികളെ നന്നായി വളർത്തുന്നതിനുവേണ്ടിയും ഭർത്താവിന് തക്കതായ ശുശ്രൂഷ നല്കുന്നതിനുവേണ്ടിയും മറ്റുമാണ് അവൾ ഇങ്ങനെയൊരു ധീരമായ തീരുമാനം എടുത്തത്. ഭർത്താവ് ജോസുകുട്ടിയും അതിനെ പിൻതാങ്ങി. കുട്ടികൾക്കും വലിയ സന്തോഷം. ആദ്യമാദ്യമെല്ലാം അവളുടെ സമർപ്പണം എല്ലാവരും അംഗീകരിച്ചു. ഈ വീട്ടിൽ എനിക്ക് ചെയ്യാനുള്ള ജോലിയേ ഉള്ളൂ. അതുകൊണ്ട് വേലക്കാരി വേണ്ട; അവൾ പറഞ്ഞു. അവൾ നന്നായിത്തന്നെ കുടുംബം മാനേജ് ചെയ്യുകയും ചെയ്തു.
പക്ഷേ, വീട്ടിൽ വന്നിട്ടും ഭർത്താവ് കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും മുൻപിൽ സദാസമയവും കുത്തിയിരിക്കാൻ തുടങ്ങിയപ്പോൾ റോസ്‌മേരി വിഷമത്തിലായി. പിന്നീടത് കിടപ്പറയിൽപോലും ഒന്നിക്കാത്ത ബന്ധമായി മാറി. കുട്ടികളും വഴിതെറ്റി. പ്ലസ്ടു/ഡിഗ്രി വിദ്യാർത്ഥികളായ അവർക്ക് കൈയിലിരിക്കുന്ന മൊബൈലിൽ വിരൽത്തുമ്പിന്റെ ചലനത്തിൽ ഇന്റർനെറ്റിന്റെ സാധ്യതകൾ തെളിഞ്ഞപ്പോൾ അവർ സദാ അതിൽ മുഴുകി. അമ്മയെ മറന്നു. തങ്ങൾക്കാവശ്യമുള്ളതെല്ലാം തക്കസമയത്ത് എത്തിച്ചുതരുന്ന ഒരു ഉപകരണംപോലെയായി അവർക്ക് അമ്മ. ഭക്ഷണമേശയിൽപോലും ഒരു കൈ മൊബൈലിലായിരിക്കും. സ്‌കൂളിലെയോ കോളജിലെയോ എന്തെങ്കിലും കാര്യങ്ങൾ ചോദിച്ചാൽ അവർ എന്തെങ്കിലും ഉത്തരം മനസില്ലാ മനസോടെ തട്ടിമുട്ടി പറയും. കൂടുതൽ ചോദിച്ചാൽ അവർ പറയും, സോറി അമ്മ ഞാനിത്തിരി ബിസിയാണ്.
വീട്ടിലെ പണികളെല്ലാം ഒതുക്കി ഭർത്താവിനോട് എന്തെങ്കിലും മിണ്ടാനായി ബെഡ്‌റൂമിൽ ചെന്നാൽ ഭർത്താവ് കമ്പ്യൂട്ടറിന്റെ മുൻപിലായിരിക്കും. അതിൽനിന്ന് പിന്തിരിപ്പിക്കാനായി റോസ് എന്തെങ്കിലും ചോദിച്ചാൽ ഉടനടി അയാൾ ക്ഷോഭിക്കും. ”നിനക്കെന്താ ബോധമില്ലേ? ഞാനൊരു കാര്യം ചെയ്യുന്നതു കണ്ടില്ലേ? എന്നെ ശല്യപ്പെടുത്തരുത്.” നിങ്ങളെപ്പോഴും ഇങ്ങനെ പറഞ്ഞാൽ ഞാൻ പിന്നെ ആരോടു മിണ്ടും? റോസ്‌മേരി ചോദിച്ചു. അതുകേട്ടാലെന്നവണ്ണം അയാൾ പറഞ്ഞു, സോറി റോസ്. ഞാനിന്നല്പം ബിസിയാണ്. പറയാനുള്ളത് പിന്നീടെപ്പോഴെങ്കിലും പറയാം.
പല ദിവസങ്ങളിലും ഇതുതന്നെയോ ഇതിനു തുല്യമായ മറ്റെന്തെങ്കിലുമോ ആവർത്തിച്ചപ്പോൾ അവൾ പൊട്ടിത്തെറിച്ചു. അവൾ പറഞ്ഞു: ”നിങ്ങൾ അപ്പനും മക്കളും മനുഷ്യരല്ല, മൃഗങ്ങളാണ്. മൃഗങ്ങളെന്നു ഞാൻ പറയുന്നില്ല. കാരണം മൃഗങ്ങളും ഭക്ഷണം നല്കുന്നവരോട് നന്ദി കാണിക്കും. നിങ്ങൾക്ക് അതുപോലുമില്ല.” വീട്ടിൽ കുടുംബപ്രാർത്ഥനയില്ല. അഥവാ പ്രാർത്ഥിക്കാനിരുന്നാൽത്തന്നെ മറ്റെവിടെയോ മനസാക്കി ആങ്ങിത്തൂങ്ങി എന്തെങ്കിലും ചൊല്ലിക്കൂട്ടും. പ്രാർത്ഥനകൾ ചൊല്ലുന്നത് കേട്ടാലറിയാം മനസ് മറ്റെവിടെയോ ആണെന്ന്. ഊണുമേശയിൽപ്പോലും പരസ്പര ഉരിയാട്ടമില്ല. ന്യൂസ്ചാനൽ ഓൺ ചെയ്തുവച്ചുകൊണ്ടായിരിക്കും ഭക്ഷണം കഴിക്കുക. രുചികരമായി പാകം ചെയ്ത വിഭവങ്ങൾ യാതൊരു പ്രതികരണവുമില്ലാതെ ടി.വിയിലോ മൊബൈലിലോ കണ്ണുനട്ട് കഴിക്കുമ്പോൾ ഉണ്ടാക്കി വിളമ്പിയവൾ ചോദിക്കും, എങ്ങനെയുണ്ട് എന്റെ പുതിയ കോഴിക്കറി? ങ്ഹാ കുഴപ്പമില്ല എന്ന് വേണ്ടും വേണ്ടാക്കി പറയുമ്പോഴും ഒരു ശല്യം ഒഴിവാക്കിയ പ്രതീതിയേ അവരുടെ മുഖത്തുണ്ടാകൂ.
ഒറ്റപ്പെടലിന്റെ ഭീകരത
ജീവിതത്തിലെ ഒറ്റപ്പെടൽ സഹിക്ക വയ്യാനാവാതെ റോസ് ഒരു കൗൺസിലറെ സമീപിച്ചു. അദ്ദേഹം പ്രതിവിധി പറഞ്ഞുകൊടുത്തു. ആ പ്രതിവിധിയുമായി അവൾ വീട്ടിലെത്തി. പിറ്റേദിവസം പ്രഭാതത്തിലുണർന്ന് ഭർത്താവും കുട്ടികളും ഉണരുംമുൻപേ ആ ദിവസത്തേക്കുവേണ്ട ഭക്ഷണമെല്ലാം പാകം ചെയ്ത് മേശപ്പുറത്ത് വച്ചു. ബെഡ്‌കോഫി കഴിക്കുന്ന സമയത്ത് അത് കിടക്കയിൽ കിട്ടാതെ വന്നപ്പോൾ ജോസുകുട്ടി വിളിച്ചു. റോസ്, കോഫി കൊണ്ടുവരാത്തതെന്തേ? പക്ഷേ, ആ വിളി കേൾക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ല.
പക്ഷേ, ഒരു കുറിപ്പ് തലയിണയോട് ചേർത്ത് പിൻചെയ്തിരുന്നു. സോറി, അച്ചായാ ഞാൻ കുർബാനയ്ക്ക് പള്ളിയിൽ പോകുന്നു. ഇന്ന് അമ്മച്ചിയുടെ ആണ്ടാണ്. കോഫി മേശപ്പുറത്ത് ഫ്‌ളാസ്‌ക്കിൽ ഉണ്ട്. പണികൾ തീരാൻ നിന്നതുകൊണ്ട് സമയം പോയി. ഞാനല്പം ബിസിയാണ്. അച്ചായൻ ഫ്‌ളാസ്‌ക്കിൽ നിന്നും കാപ്പിയെടുത്ത് കുടിക്കണേ. ജോസുകുട്ടിക്കത് തീരെ പിടിച്ചില്ല. ബെഡ്‌കോഫി ബെഡിൽ കിട്ടാതെ വന്നപ്പോൾ അയാൾ അസ്വസ്ഥനായി. കുട്ടികൾക്കും കിട്ടി ഒരു കുറിപ്പ്. മക്കളേ, ബെഡ്‌കോഫിയും ബ്രേക്ക്ഫാസ്റ്റും മേശപ്പുറത്ത് വച്ചിട്ടുണ്ട്. നന്നായി കഴിക്കണം. അമ്മ അല്പം ബിസിയാണ്.
പള്ളിയിൽ കഴിഞ്ഞുവന്ന റോസ്‌മേരി അകത്തു കയറിയില്ല. അന്നത്തെ ന്യൂസ്‌പേപ്പർ വിടർത്തി വായിച്ചുകൊണ്ട് സിറ്റൗട്ടിലിരുന്നു. തന്റെയൊപ്പം ന്യൂസ്‌പേപ്പർ വായിച്ചുകൊണ്ട് സിറ്റൗട്ടിലിരിക്കുന്ന റോസിനെ ഭർത്താവിന് തീരെ പിടിച്ചില്ല. അയാൾ മുരടനക്കി ശ്രദ്ധ ക്ഷണിച്ചു. അവൾ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോൾ ഇങ്ങനെ ചോദിച്ചു. ഇന്നെന്താ പതിവില്ലാത്ത ഒരു പത്രം വായന? അവൾ പറഞ്ഞു, സോറി അച്ചായാ ഞാൻ സീരിയസായൊരു കാര്യം നോക്കുകയാണ്. സോറി ഞാനല്പം ബിസിയാണ്.
എല്ലാ ദിവസവും സ്‌നേഹത്തോടുകൂടി ബ്രേക്ക്ഫാസ്റ്റിന് വിളിച്ചിരുന്ന റോസിന്റെ ബ്രേക്ക്ഫാസ്റ്റിനുള്ള ക്ഷണം കിട്ടാതായപ്പോൾ അപ്പനും മക്കളും ചൂടാകാൻ തുടങ്ങി. അയാൾ ചോദിച്ചു, റോസേ എന്തൊരിരിപ്പാണിത്. സമയം എന്തായെന്നറിയാമോ? മക്കൾ ചോദിച്ചു, അമ്മയ്ക്ക് പത്രം ഞങ്ങൾ പോയിട്ട് വായിച്ചാൽ പോരേ. അവൾ ഇരുന്ന ഇരുപ്പിൽ പറഞ്ഞു, അച്ചായാ, മക്കളേ, സോറി. ഞാനല്പം തിരക്കിട്ടൊരു ന്യൂസ് നോക്കുകയാണ്. ബ്രേക്ക്ഫാസ്റ്റ് മേശപ്പുറത്തുണ്ടല്ലോ. അന്നാദ്യമായി അവർ അമ്മയുടെ പരിചരണം കൂടാതെ ഭക്ഷണം കഴിച്ചു. പോകാൻ നേരം അവർ ചോദിച്ചു, അമ്മേ ടിഫിൻ? ഇന്നലെ വൃത്തിയാക്കാതെ കൊണ്ടുവന്ന ടിഫിൻബോക്‌സുകൾ വൃത്തിയാക്കിയിട്ടില്ല. മക്കളത് വൃത്തിയാക്കി ഭക്ഷണം എടുത്തുകൊണ്ടുപോകൂ. എനിക്ക് നല്ല ക്ഷീണം തോന്നുന്നു. ഞാനൊന്ന് കിടക്കട്ടെ. അവൾ ബെഡിലേക്ക് ചരിഞ്ഞു. അവർ പരസ്പരം നോക്കി. വാടാ നമുക്ക് കാന്റീനിൽനിന്ന് കഴിക്കാം. അവരുടെ ജീവിതത്തിലെ ആദ്യത്തെ കാന്റീൻഭക്ഷണം.
റോസേ ഇന്നെനിക്ക് കൊണ്ടുപോകേണ്ട ഷർട്ട് ഏതാണ്? ജോസുകുട്ടി ചോദിച്ചു. ഇന്നലെ ഞാൻ അല്പം ബിസി ആയിരുന്നു. അയൺ ചെയ്തിട്ടില്ല. ഇന്നെനിക്ക് ക്ഷീണമാണ്. അച്ചായനൊന്ന് അയൺ ചെയ്‌തെടുക്കൂലേ? ജോസുകുട്ടിക്ക് ദേഷ്യം വന്നു. പക്ഷേ. അയാൾ ഒന്നും പറഞ്ഞില്ല. സുഖമില്ല എന്ന് പറയുന്നവളോട് കയർക്കാനാവുമോ?
അയാൾ തിടുക്കത്തിൽ അയൺ ചെയ്ത് ഡ്രസ് ധരിച്ചു. പക്ഷേ, ഒരു പ്രശ്‌നം ടൈ കാണാനില്ല. അയാൾ വീണ്ടും വിളിച്ചു, റോസേ എന്റെ ടൈ എവിടെ? ഓ, അച്ചായാ ഞാനതു ശ്രദ്ധിച്ചില്ല. ഇന്നലെ ഞാനല്പം ബിസിയായിരുന്നതുകൊണ്ട് അച്ചായൻ ടൈ എവിടെയാണ് ഊരിയിട്ടതെന്ന് മറന്നുപോയി. അച്ചായൻ ഒന്ന് തപ്പുമോ? അയാൾക്ക് ദേഷ്യം ഇരട്ടിച്ചു. പക്ഷേ, ഒന്നും പറയാനാവില്ലല്ലോ. വയ്യാ എന്നു പറഞ്ഞു കിടക്കുന്നവളോട് എന്തു പറയാൻ. അയാൾ പലയിടത്തും തപ്പി, പക്ഷേ കിട്ടിയില്ല. അയാൾ റോസിനോട് ചൂടായിക്കൊണ്ട് പറഞ്ഞു, നിനക്കറിയാമോ അന്താരാഷ്ട്ര നിലവാരമുള്ള ഒരു വലിയ സ്ഥാപനത്തിലെ എം.ഡിയാണ് ഞാൻ. ടൈ കെട്ടാതെ ഞാനെങ്ങനെ ഓഫിസിൽ പോകും? എന്റെ കീഴിലുള്ള ഓഫിസേഴ്‌സും ക്ലർക്കുമാരുമെല്ലാം ടൈ കെട്ടിവരുമ്പോൾ എം.ഡിയായ ഞാൻ അതില്ലാതെ പോയാൽ എത്ര നാണക്കേടാണ്. അവൾക്ക് അനുകമ്പ തോന്നി. വേച്ചുവേച്ച് എന്നവണ്ണം എഴുന്നേറ്റുപോയി ടൈ തപ്പി കണ്ടുപിടിച്ച് കൊടുത്തു. അപ്പോഴേക്കും സമയം വൈകി. അതിന്റെ ദേഷ്യമായി റോസിനോട്. വാച്ചിൽ നോക്കി അക്ഷമനായിക്കൊണ്ടു പറഞ്ഞു. ദേ സമയം ഇത്രത്തോളമായി.
അന്ന് ഓഫിസിൽവച്ച് അയാൾ ആരോടൊക്കെയോ ചൂടായി, ആരോടൊക്കെയോ പൊട്ടിത്തെറിച്ചു. ദേഷ്യം മുഴുവൻ റോസിനോടായിരുന്നു. എല്ലാ ദിവസവും എട്ടുമണി കഴിഞ്ഞ് വീട്ടിലെത്തിയിരുന്ന അയാൾ അന്ന് അഞ്ചുമണി കഴിഞ്ഞപ്പോൾത്തന്നെ ഓഫിസിൽനിന്നും ഇറങ്ങി. മക്കൾ വന്നുകയറിയപ്പോൾത്തന്നെ അയാളും വന്നു. റോസ് ഉടനെ ഭർത്താവിനും മക്കൾക്കും ചായ എടുത്തു. കഴിക്കാൻ ബിസ്‌ക്കറ്റും. ഒരു ക്ഷമാപണത്തോടെ റോസ് പറഞ്ഞു. സ്‌നാക്‌സൊന്നും ഉണ്ടാക്കാൻ പറ്റിയില്ല. ക്ഷീണം മാറിയപ്പോൾ ഉച്ചകഴിഞ്ഞ് ഞാൻ ഒരു കുക്കിംഗ് ക്ലാസിൽ പങ്കെടുക്കാൻ പോയി. നേരം വൈകിയതുകൊണ്ട് ഞാനല്പം ബിസിയായിപ്പോയി. സ്‌നാക്‌സ് ഉണ്ടാക്കാൻ സമയം കിട്ടിയില്ല. അയാൾക്ക് റോസിനോട് ഉള്ളിലുള്ള ദേഷ്യം ഇരട്ടിയായി. പൊട്ടിത്തെറിച്ചുകൊണ്ട് ജോസുകുട്ടി ചോദിച്ചു, നീയെന്താ കളിയാക്കുകയാണോ എന്നെ. രാവിലെ മുതൽ നീ പറയുന്നതാണല്ലോ ബിസി ബിസി ബിസി എന്ന്. എന്തു ബിസി? എവിടുത്തെ ബിസി? നിനക്കിവിടെ മറ്റെന്താ പണി? മല മറിക്കാനൊന്നും പോകേണ്ടതില്ലല്ലോ. തിന്നുകുടിച്ച് സുഖമായി ഇവിടെ കഴിഞ്ഞാൽ പോരേ? ഇനിമേലിൽ എന്നോട് ബിസി എന്നൊരു വാക്ക് മിണ്ടിപ്പോകരുത്. മക്കളും അതു ശരിവച്ചു.
ശാന്തത കൈവിടാതെ റോസ്‌മേരി ഭർത്താവിന്റെയും മക്കളുടെയും അടുത്തിരുന്നു. അവൾ ചോദിച്ചു, അല്ല അച്ചായാ നിങ്ങളിപ്പോൾ എന്തിനാണ് ദേഷ്യപ്പെട്ടത്? നിങ്ങൾ രണ്ടുകൂട്ടരും അതായത് അപ്പനും മക്കളും എല്ലാ ദിവസവും പലവട്ടം എന്നോട് പറയുന്ന ബിസി എന്ന ഒരു വാക്ക് ഒരു ദിവസംമാത്രം ഞാൻ കുറച്ചുപ്രാവശ്യം പറഞ്ഞപ്പോഴേക്കും നിങ്ങൾ അസ്വസ്ഥരായി പൊട്ടിത്തെറിച്ചു. ഇത് എല്ലാ ദിവസവും പലവട്ടം കേൾക്കുന്ന എന്നെക്കുറിച്ച് നിങ്ങളെന്താ ഒരു നിമിഷംപോലും ചിന്തിക്കാത്തത്? അതിരാവിലെ അഞ്ചുമണിക്ക് എഴുന്നേല്ക്കുന്നവളാണ് ഞാൻ. രാത്രി പത്തുമണിവരെ നിങ്ങൾ അപ്പനും മക്കൾക്കുംവേണ്ടി ഉരുകിത്തീരുന്നതാണ് എന്റെ ജീവിതം.
ഉച്ചയ്ക്ക് അരമണിക്കൂർ റെസ്റ്റെടുക്കുന്നതൊഴിച്ച് ബാക്കി മുഴുവൻ സമയവും അപ്പനും മക്കൾക്കും ഈ വീടിനുംവേണ്ടി ജീവിക്കുന്നവളാണ് ഞാൻ. ഫ്‌ളാസ്‌ക്കിൽ എടുത്തുവച്ചിരിക്കുന്ന കാപ്പി വിളമ്പിക്കിട്ടിയില്ല എന്ന കാരണത്താൽ കുടിക്കാൻ മടിച്ചവരാണ് നിങ്ങൾ മൂന്നുപേരും. എനിക്ക് മനസിലായി ഞാനാണ് നിങ്ങളെ ചീത്തയാക്കിയതെന്ന്. വീടിനും കുടുംബത്തിനുംവേണ്ടി റെസ്റ്റില്ലാതെ അധ്വാനിക്കുന്ന ഞാൻ വൈകുന്നേരമാകുമ്പോൾ കാത്തിരിക്കുന്നത് നിങ്ങളുടെ തിരിച്ചുവരവിനുവേണ്ടിയാണ്. എന്തെങ്കിലും ഒരു വാക്ക് മിണ്ടിക്കൂടേ നിങ്ങൾക്ക് മൂന്നുപേർക്കും. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കുപോലും നിങ്ങൾ മൂന്നുപേരും പലപ്പോഴും ഉത്തരം തരാറില്ല. അമ്മേ ഞാൻ ബിസിയാണ് എന്ന് മക്കളും റോസേ ഞാൻ ബിസിയാണ്, ഇന്റർഫിയർ ചെയ്യരുത് എന്ന് അച്ചായനും കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും മൊബൈലിന്റെയും മുൻപിലിരുന്ന് പറയുന്നു.
വാട്‌സാപ്പും ഫെയിസ്ബുക്കും ചാറ്റിങ്ങും എല്ലാം എനിക്കുമാകാം. ഞാനും തുടങ്ങാം ഈ പണി. ഈ വീട്ടിൽ ഞാനെന്ന ഒരു വ്യക്തി മനുഷ്യസഹജമായ വികാരങ്ങളോടെ ജീവിച്ചിരിക്കുന്നു എന്നുപോലും ചിന്തിക്കാതെയാണ് നിങ്ങളുടെ മൂന്നുപേരുടെയും പോക്ക്. നിങ്ങളുടെ ഓരോരുത്തരുടെയും ടേസ്റ്റനുസരിച്ച് ഞാൻ ഉണ്ടാക്കിവയ്ക്കുന്ന ഭക്ഷണസാധനങ്ങൾ കഴിച്ചിട്ട് കൊള്ളാം, നന്നായിരിക്കുന്നു എന്നൊരു വാക്കുപോലും പറയാൻ നിങ്ങൾക്ക് കഴിയാതെ പോകുന്നു. കാരണം, ഭക്ഷണമേശയിൽ നിങ്ങളുടെ കണ്ണുകൾ ന്യൂസ്ചാനലിന്റെ മുൻപിലാണല്ലോ. ഇന്നെനിക്ക് വയ്യ എന്ന് പറഞ്ഞിട്ട് അമ്മയ്‌ക്കെന്തുപറ്റി, ഡോക്ടറെ കാണണമോ എന്ന് മക്കളോ അച്ചായനോ ചോദിച്ചില്ല.
നിങ്ങൾക്ക് കിട്ടാതെപോയ ശുശ്രൂഷകളുടെ പേരിലുള്ള അസംതൃപ്തി മാത്രമായിരുന്നു നിങ്ങളുടെ മുഖത്തും വാക്കുകളിലും. ഞാനും ഒരു മനുഷ്യസ്ത്രീയാണ്. എനിക്കും വേണം സ്‌നേഹവും പരിഗണനയുമെല്ലാം. രാത്രിയിൽ പണിയെല്ലാം ഒതുക്കി ഒരിത്തിരിനേരം നിങ്ങളോടു സംസാരിക്കാം എന്നോർത്ത് ഓടിയെത്തുമ്പോൾ കമ്പ്യൂട്ടറിന്റെ മുൻപിൽ നിങ്ങളെന്നും ബിസിയായിരിക്കും. നിങ്ങൾ വലിയൊരു സ്ഥാപനത്തിന്റെ എം.ഡിയാണെന്ന് ഞാൻ നന്നായറിയുന്നു. പക്ഷേ, ഞാൻ ഒരു ഭാര്യയാണെന്നും അമ്മയാണെന്നും ഭാര്യയുടെയും അമ്മയുടെയും വികാരങ്ങളുള്ള ഒരു മനുഷ്യസ്ത്രീയാണെന്ന് നിങ്ങളും അറിയണം.
ഒത്തിരി വേണ്ട, ഒരിത്തിരി നേരം അതായത് ഒരു പത്തുമിനിട്ട് സമയമെങ്കിലും എന്നോടെന്തെങ്കിലും സംസാരിച്ചിട്ട് അച്ചായന് കമ്പ്യൂട്ടറിന്റെ മുൻപിൽ ഇരുന്നുകൂടേ? ഭക്ഷണമേശയിലെങ്കിലും നാട്ടുകാര്യമറിയാൻ ന്യൂസ്ചാനൽ വയ്ക്കാതെ വീട്ടുകാര്യവും കൊച്ചുവർത്തമാനവും പറഞ്ഞുകൂടെ? എനിക്കിനി ഈ രീതിയിൽ അധികം മുൻപോട്ടു പോകാനാവില്ല. എന്നെ വല്ല മാനസികരോഗാശുപത്രിയിലും കൊണ്ടുപോകേണ്ടിവരും. കാരണം നിങ്ങളുടെ കമ്പ്യൂട്ടറും മക്കളുടെ മൊബൈലും ഇവിടുത്തെ ടി.വിയുമൊക്കെ തല്ലിപ്പൊളിക്കണമെന്ന് പലവട്ടം എനിക്ക് തോന്നിയിട്ടുണ്ട്. ഈ രീതിയിൽ പോയാൽ അത് സംഭവിച്ചെന്നുമിരിക്കും; റോസ് പറഞ്ഞുനിർത്തി. ആ പങ്കുവയ്ക്കൽ അവരുടെ ജീവിതത്തിൽ നിർണായകമായ മാറ്റങ്ങൾ വരുത്തി. ജോസുകുട്ടി ഒന്നും മിണ്ടാതെ റോസ് പറയുന്നതുകേട്ട് തരിച്ചിരുന്നു. അവർ ഒന്നിച്ച് റോസ്‌മേരിയെ സഹായിച്ച കൗൺസിലറെ പോയി കണ്ടു. ഇന്നാ കുടുംബം സന്തോഷത്തോടെ ജീവിക്കുന്നു.
ഉദ്യോഗസ്ഥരായ വീട്ടമ്മമാർ സഹിക്കുന്നത് മുകളിൽ കണ്ടതിൽ വളരെ കൂടുതലാണ്. രാവിലെ നാലുമണിക്ക് ഉദിക്കുന്ന അവരുടെ സൂര്യൻ അസ്തമിക്കുന്നത് മിക്കവാറും പതിനൊന്ന് മണിക്കാണ്. ചിലരുടേത് പന്ത്രണ്ട് മണിക്കും. രാത്രിയിൽ ജോലിയെല്ലാം ഒതുക്കി അവർ കിടപ്പറയിലേക്ക് ഓടിച്ചെല്ലുന്നത് ശാരീരികസംതൃപ്തിയൊന്നും പ്രതീക്ഷിച്ചുകൊണ്ടേയല്ല. പിന്നെയോ തന്റെ അല്ലലും അലച്ചിലും പ്രതീക്ഷകളും നൊമ്പരങ്ങളുമൊക്കെ ഒരല്പസമയം ഭർത്താവുമൊന്നിച്ച് പങ്കുവയ്ക്കണം എന്നോർത്തുമാത്രമാണ്. പക്ഷേ, പല ഭർത്താക്കന്മാരും ആ സമയത്ത് ഉറങ്ങിക്കഴിയും. ഉറങ്ങാത്തവർക്കാവശ്യം ഒരു പങ്കുവയ്ക്കലല്ല. മറ്റു പലതുമായിരിക്കും.
”എനിക്ക് മറ്റൊന്നും വേണ്ട, എന്നോടൊരിത്തിരി മിണ്ടിയാൽ മാത്രം മതിയെന്ന്” വിലപിക്കുന്ന അനേക വീട്ടമ്മമാർ ഉദ്യോഗസ്ഥരും ഉദ്യോഗരഹിതരും ആയവരെ എനിക്ക് പരിചയമുണ്ട്. കുടുംബത്തിനുവേണ്ടി ഇരട്ടിഭാരം വഹിക്കുന്നവരായ അവർക്ക് നിലനില്ക്കാനും ശക്തി പ്രാപിക്കാനും ഇത്തിരി സ്‌നേഹവും ഇത്തിരി കരുതലും ഇത്തിരി ധാരണയും ഷെയർ ചെയ്യാൻ ഇത്തിരി സമയവുമെല്ലാം ഭർത്താക്കന്മാർ കൊടുത്തേ മതിയാവൂ. അല്ലെങ്കിൽ പൊൻമുട്ടയിടുന്ന താറാവിനെ കൊന്നുതിന്നുന്ന അനുഭവമായിരിക്കും ഉണ്ടാവുക.
ദൈവവും മനുഷ്യനും തമ്മിൽ ഇടമുറിയാത്ത ബന്ധം നിലനിർത്താനും അതുവഴി മനുഷ്യൻ അനുഗ്രഹിക്കപ്പെടാനും മനുഷ്യനും മനുഷ്യനും തമ്മിൽ സുഖകരമായ ധാരണയും ബന്ധവും നിലനിർത്തിക്കൊണ്ടുപോകാനുംവേണ്ടി ദൈവം സാബത്തുകളെ സ്ഥാപിച്ചു. ഇത് ദൈവവും മനുഷ്യനും തമ്മിലുള്ള നല്ല ബന്ധത്തിനുവേണ്ടി മാത്രമാണെന്നാണ് നമ്മളിൽ പലരും ധരിച്ചിരിക്കുന്നത്. പക്ഷേ, അതങ്ങനെയല്ല. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലും സാബത്തുകൾ വേണം. മനുഷ്യൻ മനുഷ്യനെ അറിയാൻ, പങ്കുവയ്ക്കാൻ, പരസ്പരം താങ്ങാൻ, ഒരു മനസോടെ മുന്നോട്ടുപോകാൻ സാബത്തുകൾ വേണം. എങ്കിൽ മാത്രമേ ദൈവമനുഷ്യബന്ധത്തിലൂടെ മനുഷ്യൻ അനുഗ്രഹിക്കപ്പെട്ടു എന്ന് പറയാൻ കഴിയൂ. അതില്ലാതെ വന്നാൽ എന്തുപറ്റും? വചനങ്ങൾ പറയുന്നു: ”നിന്റെതന്നെ ദുഷ്ടതയായിരിക്കും നിന്നെ ശിക്ഷിക്കുക; നിന്റെ അവിശ്വസ്തതയായിരിക്കും നിന്നെ കുറ്റം വിധിക്കുക. നിന്റെ കർത്താവായ ദൈവത്തെ ഉപേക്ഷിക്കുന്നത് എത്ര ദോഷകരവും കയ്പുനിറഞ്ഞതുമാണെന്ന് നീ അനുഭവിച്ചറിയും. എന്നെക്കുറിച്ചുള്ള ഭയം നിന്നിലില്ല എന്ന് സൈന്യങ്ങളുടെ കർത്താവായ ദൈവം അരുളിച്ചെയ്യുന്നു” (ജറെമിയ 2:19).
ഡാഡീ എന്നോട് ഒന്നു മിണ്ടാമോ എന്നു ചോദിക്കുന്ന അഞ്ജുമാരും എന്നോട് ഒരിത്തിരിനേരം മിണ്ടിക്കൂടെ എന്ന് ചോദിക്കുന്ന ഭാര്യമാരും മക്കളേ, നിങ്ങൾ വല്ലപ്പോഴുമെങ്കിലും അപ്പാ, അമ്മേ എന്ന് വിളിക്ക് എന്ന് യാചിക്കുന്ന വല്യപ്പന്മാരും വല്യമ്മച്ചിമാരുമെല്ലാം നമ്മുടെയിടയിൽത്തന്നെയുണ്ട്. അവരെ തിരിച്ചറിഞ്ഞിട്ടും അവർക്കർഹമായ സ്‌നേഹം പകർന്നു കൊടുക്കാൻ നാം തയാറായില്ലെങ്കിൽ നാം ചെയ്യുന്നത് തെറ്റുതന്നെയാണ്. ‘ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അതു ചെയ്യാത്തവൻ പാപം ചെയ്യുന്നു’ എന്ന തിരുവചനം നമ്മെ തിരിച്ചറിവിലേക്കും അനുതാപത്തിലേക്കും നയിക്കട്ടെ.
ദൈവത്തെക്കുറിച്ചുള്ള അറിവിൽ അവർക്കു തെറ്റുപറ്റിയെന്നു മാത്രമല്ല, സംഘർഷത്തിൽ ജീവിക്കുന്ന അവർ ആ വലിയ തിന്മകളെ സമാധാനമെന്നു വിളിക്കുകയും ചെയ്തു (ജ്ഞാനം 14:22). ദൈവവും മനുഷ്യനും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലുമുള്ള ബന്ധങ്ങൾ ശിഥിലമാക്കത്തക്കവിധത്തിൽ മാധ്യമസംസ്‌കാരം മാരകമായ കാൻസർപോലെ പടർന്നു വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ടി.വി, ഇന്റർനെറ്റ്, മൊബൈൽ തുടങ്ങിയ മാധ്യമങ്ങളെ നിർത്തേണ്ടിടത്തു നിർത്തുവാനുള്ള ഉൾക്കാഴ്ചയും വിവേകവും ലഭിക്കുവാൻവേണ്ടി നമുക്ക് പരിശുദ്ധാത്മാവായ ദൈവത്തോട് പ്രാർത്ഥിക്കാം.